Don't Miss

യുകെയില്‍ നിര്‍മാണ മേഖലയിലും മലയാളികള്‍ക്ക് അവസരം കൂടും

ലണ്ടന്‍ : ആരോഗ്യ മേഖലയ്ക്കു പുറമെ ബ്രിട്ടനില്‍ ജോലി ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന വിദേശ പ്രഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ വഴിയൊരുങ്ങുന്നു. ഗള്‍ഫിലെ പോലെ മലയാളികള്‍ക്ക് അവസരമുള്ള നിര്‍മാണ മേഖലയിലേക്കും ഏതാനും സഹായകമാണിത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങളായിരിക്കും ഇനി ലഭിക്കുക. അടുത്ത ആഴ്ച മുതല്‍ നടപ്പിലാക്കുന്ന പുതിയ ഇളവുകള്‍ പ്രകാരം നിര്‍മാണ മേഖലയിലെ ബ്രിക്ക് ലെയര്‍മാര്‍, റൂഫര്‍മാര്‍, കാര്‍പന്റര്‍മാര്‍, പ്ലാസ്റ്റേര്‍സ്, ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച നിയമങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ കൂടുതല്‍ ഉദാരതയാണ് നടപ്പിലാക്കാന്‍ പോകുന്നത്. നിര്‍മാണ മേഖലയിലെ കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനാണ് പുതിയ നീക്കത്തിലൂടെ യുകെ ലക്ഷ്യമിടുന്നത്.


രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ് കൂടുതല്‍ വിദേശ തൊഴിലാളികളെ ഇവിടേക്ക് കൊണ്ടു വരാനായി ഇത് സംബന്ധിച്ച നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുന്നത്. ഇത് സംബന്ധിച്ച ഇളവുകളുടെ തുടക്കം നിര്‍മാണ മേഖലയിലാണ് തുടങ്ങുന്നത്. ഈ മേഖലയിലെ നിര്‍ണായക തസ്തികകളെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇതിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.


പുതിയ നീക്കമനുസരിച്ച് സര്‍ക്കാരിന്റെ മൈഗ്രേഷന്‍ അഡ്വസൈറി കമ്മിറ്റി അഥവാ മാക് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ പ്രകാരം ബ്രിക്ക് ലെയര്‍മാര്‍, റൂഫര്‍മാര്‍, പ്ലാസ്റ്റര്‍മാര്‍, തുടങ്ങിയ നിര്‍മാണ മേഖലയിലെ നിര്‍ണായക തസ്തികകളെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മാക് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍മാരെയും ഈ ലിസ്റ്റിലേക്ക് ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് ദി സണ്‍ഡേ ടൈംസും ദി ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി ജോലികളെയും ലിസ്റ്റിലേക്ക് ചേര്‍ക്കുന്ന കാര്യത്തില്‍ മിനിസ്റ്റര്‍മാര്‍ മാകിനോട് ഉപദേശം തേടിയെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ഈ പ്രക്രിയയിലൂടെ ബിസിനസുകള്‍ക്ക് കൂടുതല്‍ വിദേശികളെ അനായാസം റിക്രൂട്ട് ചെയ്ത് ഈ മേഖലകളിലെ തൊഴിലാളിക്ഷാമം നികത്താനാവുമോയെന്നും മിനിസ്റ്റര്‍മാര്‍ മാകില്‍ നിന്ന് ഉപദേശം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച മാകിന്റെ നിര്‍ദേശങ്ങള്‍ ഹോം സെക്രട്ടറി സുവല്ല ബ്രാവര്‍മാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. അടുത്ത ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാന്‍സലര്‍ ജെറമി ഹണ്ട് പുതിയ ബജറ്റ് അവതരിപ്പിച്ചതിന് ശേഷമായിരിക്കും ഈ നടപടിയുണ്ടാകുന്നതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് പ്രകാരം തൊഴിലുടമകള്‍ക്ക് കുറഞ്ഞ ശമ്പള പരിധിയായ 20,480 പൗണ്ടിന് വിദേശത്ത് നിന്നും പ്രഫഷണലുകളെ അനായാസം റിക്രൂട്ട് ചെയ്യാനാവും. നിലവിലെ സ്‌കില്‍ഡ് വര്‍ക്കര്‍ സാലറി പരിധി പ്രകാരം ചുരുങ്ങിയത് 25,600 പൗണ്ടെങ്കിലും ശമ്പളം നല്‍കിക്കൊണ്ട് മാത്രമേ വിദേശ ജോലിക്കാരെ തൊഴിലുടമകള്‍ക്ക് കൊണ്ട് വരാനാകൂ എന്നിരിക്കെയാണ് പുതിയ ഇളവ് നടപ്പിലാക്കുന്നത്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു; പെണ്‍കുട്ടി മരിച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions