Don't Miss

വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വിദേശത്തേയ്ക്ക്; എംജി സര്‍വകലാശാല പൂട്ടല്‍ ഭീഷണിയില്‍

കേരളത്തിലെ വിദ്യാര്‍ഥികള്‍ പ്ലസ് ടു കഴിയുന്നതോടെ യുകെ, ഓസ്‌ട്രേലിയ, കാനഡ , ജര്‍മനി , അയര്‍ലന്‍ഡ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ വലിയ ഭീഷണി നേരിടുകയാണ്.
കൂട്ടത്തില്‍ കോട്ടയത്തെ മഹാത്മഗാന്ധി സര്‍വകലാശാലയാണ് നിലനില്പ്പു തന്നെ ഭീതിയിലായ അവസ്ഥയിലെത്തിയത് . കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കൗമാരക്കാര്‍ രാജ്യംവിടുന്ന പ്രവണത കൂടിവരുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ യുകെയിലേക്കു ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ചേക്കേറി. മറ്റു രാജ്യങ്ങളിലേക്കും ഇതാണ് അവസ്ഥ. നാട്ടില്‍ നിന്നാല്‍ കുട്ടികളുടെ ഭാവി പോകുമെന്ന ചിന്തയിലായി സമൂഹം.


ജൂലൈ ഒമ്പതിന് മൂന്നാം അലോട്‌മെന്റും പൂര്‍ത്തിയായപ്പോള്‍ എംജിയിലെ മെരിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണ്. ഒരു കാലത്തു ലക്ഷങ്ങള്‍ വിലപറഞ്ഞു വിറ്റിരുന്ന മാനേജ്‌മെന്റ് സീറ്റുകളുടെ കാര്യമാണ് അതിദയനീയം. വെറും 4.4 ശതമാനം സീറ്റില്‍ മാത്രമേ കുട്ടികള്‍ എത്തിയിട്ടുള്ളൂ. ഇങ്ങനെ പോയാല്‍ എംജി യൂണിവേഴ്‌സിറ്റിതന്നെ സമീപഭാവിയില്‍ പൂട്ടേണ്ട സ്ഥിതിയാണ്.


മീനച്ചിലാറിന്റെ തീരത്തുള്ള ഒരു കോളജില്‍ ഈ വര്‍ഷം ഫിസിക്‌സിനു ചേര്‍ന്നതു വെറും രണ്ടു പേര്‍. അതേ ജില്ലയിലെ ഒരു കോളജില്‍ എല്ലാ ഡിഗ്രിക്കുംകൂടി ചേര്‍ന്നതു വെറും 57 പേര്‍! 480 കുട്ടികള്‍ ചേരേണ്ട കോളജിലാണ് കഷ്ടിച്ച് ഒരു ക്ലാസിനുള്ള കുട്ടികള്‍ മാത്രം എത്തിയിരിക്കുന്നത്. അതിന് എട്ട് കിലോ മീറ്റര്‍ അടുത്തുള്ള മറ്റൊരു കോളജില്‍ ബിഎ ട്രിപ്പിള്‍ മെയിന് ആരും ചേര്‍ന്നിട്ടില്ല. ഇവിടത്തെ എംഎസ്‌സി മാത്തമാറ്റിക്‌സ് കഴിഞ്ഞ വര്‍ഷമേ പൂട്ടി. ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കോളജിലും നൂറോളം പേര്‍ മാത്രമാണ് ചേര്‍ന്നിരിക്കുന്നത്.


മാനേജ്‌മെന്റ് സീറ്റില്‍ ചേരാന്‍ ആളില്ലാത്തതാണ് കോളജുകളുടെ അനുദിന നടത്തിപ്പിനു ഭീഷണിയാകുന്നത്. ഇതിലൂടെ കിട്ടിയിരുന്ന തലവരിപ്പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് കോളജിന്റെ അനുബന്ധ ചെലവുകളെല്ലാം മാനേജ്‌മെന്റുകള്‍ നടത്തിയിരുന്നത്. ഈ വരവ് നിലയ്ക്കുന്നതിലൂടെ അറ്റകുറ്റപ്പണികള്‍ക്ക് മാനേജ്‌മെന്റുകള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തേണ്ടി വരും. ഇതിന് എത്രപേര്‍ തയാറാകുമെന്നു കണ്ടറിയണം. വലിയ പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കുന്നത് ബിസിഎ എന്ന കോഴ്‌സ് മാത്രമാണ്.


അഞ്ച് ലക്ഷം രൂപവരെ വാങ്ങി അഡ്മിഷന്‍ കൊടുത്തിരുന്ന കോമേഴ്‌സിനുപോലും ആളില്ലാത്ത സ്ഥിതിയാണ്. കോട്ടയം ജില്ലയിലെ ഒരു കോളജിലെ 90 ബികോം സീറ്റില്‍ മൂന്നാം അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ നിറഞ്ഞത് 57 മാത്രം. മറ്റൊരു കോളജിലെ 50 സീറ്റില്‍ കുട്ടികള്‍ എത്തിയത് 33 പേര്‍ മാത്രം.! ഫിസിക്‌സ്, മത്തമാറ്റിക്‌സ്, കെമിസ്ട്രി, ബോട്ടണി എന്നിവയാണ് ഏറ്റവും പ്രതിസന്ധി അനുഭവിക്കുന്ന കോഴ്‌സുകള്‍.


മധ്യതിരുവിതാംകൂറില്‍ സംഭവിക്കുന്ന ജനസംഖ്യാകുറവും വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കും എംജി സര്‍വകശാലാശാലയുടെ കുത്തഴിഞ്ഞ പോക്കുമാണ് പ്രതിസന്ധിക്കു കാരണമായി വിദ്യാഭ്യാസവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രവണത വരും വര്‍ഷങ്ങളില്‍ ഇനിയും ഉയരും. കേരളത്തിലെ ആര്‍ട്സ് കോളേജുകള്‍ക്കൊക്കെ മരണമണി മുഴങ്ങുന്നുവെന്നാണ് മുന്നറിയിപ്പ്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു; പെണ്‍കുട്ടി മരിച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions