യു.കെ.വാര്‍ത്തകള്‍

നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ വിലക്ക് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും യുകെയിലേക്ക് വരുന്നതിന് വിലക്ക് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. കുടിയേറ്റക്കാര്‍ വിസാ റൂട്ടുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. യുകെയില്‍ നിയമപരമായി പ്രവേശിച്ച ശേഷം ഇവര്‍ അഭയാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നതാണ് തിരിച്ചടിയായത്. സ്റ്റുഡന്റ്, വര്‍ക്കര്‍ വിസ എന്നിവയിലൂടെ യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ പിന്നീട് അഭയാര്‍ത്ഥി പദവി അവകാശപ്പെടുന്നതായി ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ പലരും നികുതിദായകന്റെ ചെലവില്‍ അഭയാര്‍ത്ഥി ഹോട്ടലുകളില്‍ താമസം നേടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, സുഡാന്‍, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റുഡന്റ് ആപ്ലിക്കേഷനുകള്‍ക്ക് അടിയന്തര വിലക്ക് പ്രഖ്യാപിച്ചത്. 'നമ്മുടെ ദയവിനെ

More »

എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
എഡിന്‍ബറോ നഗരത്തില്‍ രണ്ട് കൈകളിലും കത്തിയുമായി അക്രമം നടത്തിയ ആളെ പോലീസ് കീഴടക്കി. ഏഴ് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ പിടികൂടിയത്. ഇയാളുടെ കുത്തേറ്റ രണ്ടുപേരെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൃത്യത്തിന് ശേഷം പടിഞ്ഞാറന്‍ എഡിന്‍ബര്‍ഗിലെ കാല്‍ഡറിനുള്ള ഒരു അപ്പാര്‍ട്ട്‌മെന്റന്റെ പതിനൊന്നാം നിലയിലേക്ക് ഓടികയറിയ അക്രമി അവിടെ നിന്നുമായിരുന്നു പോലീസിനെ വെല്ലുവിളിച്ചത്. പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനു മുന്‍പായി ഇയാള്‍ ഒരു സ്‌കൂളിലേക്കും ഒരു നഴ്‌സറിയിലേക്കും കടക്കാന്‍ ശ്രമിച്ചതായും പ്രദേശവാസികള്‍ പറയുന്നു. ശരീരം മുഴുവന്‍ ചോരയുമായാണ് അയാള്‍ എത്തിയതെന്നും അവര്‍ പറയുന്നു. ഒന്നിലധികം പേരെ കുത്തിയ ഇയാള്‍ പ്രദേശത്തെ ഒരു കടയിലും കയറി ആക്രമണം നടത്തി. തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ ഇയാള്‍ ഇരുകൈകളിലും ഓരോ കത്തിയുമായി എഡിന്‍ബര്‍ഗിലെ തെരുവുകളിലൂടെ നടക്കുന്ന ദൃശ്യം

More »

അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
അടിയന്തര ചികിത്സയ്ക്കായി എന്‍എച്ച്എസ് ആശുപത്രിയില്‍ എത്തുന്നവര്‍ കിടക്കയ്ക്കായി കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറുകള്‍. 24 മണിക്കൂര്‍ വരെയാണ് കാത്തിരിപ്പു നീണ്ടത്. 2025 ല്‍ ഡോക്ടര്‍മാര്‍ അഡ്മിഷന്‍ നിര്‍ദ്ദേശിച്ച ശേഷം കിടയ്ക്കയ്ക്കായി ആശുപത്രി വരാന്തയില്‍ 24 മണിക്കൂറിലേറെ കാത്തിരുന്നത് 52000 രോഗികളാണെന്നാണ്‌ കണക്ക്. ഇതില്‍ തന്നെ 6893 പേര്‍ക്ക് കിടക്ക തരപ്പെട്ടത് 48 മണിക്കൂറിന് ശേഷവും. അവശതകളും വേദനയുമായി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയില്‍ ട്രോളിയിലും കസേരയിലും നിലത്തുമായി അരലക്ഷം പേര്‍ കാത്തിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഈ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് വ്യക്തമാക്കി. പോയകാലത്തെ തിരക്കേറിയ തണുപ്പുകാലമാണ് എന്‍എച്ച് എസ് നേരിടുന്നതെന്ന് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും അതിനെ നേരിടാനുള്ള

More »

ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
ഇറാന്‍ യുദ്ധം ശക്തമാക്കിയതോടെ ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായിരിക്കുകയാണ്. പ്രശ്‌ന ബാധിത പ്രദേശങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമപാതകള്‍ പല ഇടങ്ങളിലും അടച്ചിട്ടിരിക്കുന്നതിനാല്‍ പതിനായിരക്കണക്കിന് പേരെ സുരക്ഷിതമായി മടക്കിയെത്തിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് അധികൃതര്‍. എല്ലാ സാധ്യതകളും പരിശോധിച്ച് ആളുകളെ സുരക്ഷിതരായി ബ്രിട്ടനിലേക്ക് എത്തിക്കുമെന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ അറിയിച്ചു. ആവശ്യമായിടത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും, എത്രയും വേഗത്തില്‍ പൗരന്മാരെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ഗള്‍ഫ്

More »

ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
ഇറാന്റെ മിസൈല്‍ ശേഖരണ കേന്ദ്രങ്ങള്‍ക്കും ലോഞ്ചറുകള്‍ക്കും എതിരായ പ്രതിരോധ ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. മേഖലയിലാകെ ഇറാന്‍ മിസൈലുകള്‍ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് എക്‌സിലെ വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട യുഎസ് ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കെടുക്കില്ലെന്നും ഇനി നടക്കാനിരിക്കുന്ന ആക്രമണങ്ങളില്‍ പങ്കുചേരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രത്യോക്രമണങ്ങള്‍ ബ്രിട്ടീഷ് പൗരന്മാര്‍ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും പതിച്ചതായും ഇതു ബ്രിട്ടീഷ് പൗരന്മാരെ വലിയ

More »

സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
അമേരിക്കയുടെ സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ആക്രമണം. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ദ്വീപ് രാജ്യമായ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളം ഇറാന്‍ ആക്രമിച്ചു. ബ്രിട്ടീഷ് വ്യോമ താവളത്തിലേക്ക് ഡ്രോണ്‍ ആക്രമണമാണ് നടത്തിത്. ആക്രമണത്തെ പ്രതിരോധിച്ചെന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തകര്‍ത്തെന്നും ബ്രിട്ടന്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ദ്വീപ് രാജ്യത്തേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് സമ്മര്‍ദം തന്ത്രം ശക്തമാക്കുകയാണ് ഇറാന്‍. സംഘര്‍ഷം യൂറോപിലേക്ക് കൂടി വ്യാപിച്ചാല്‍ അത് സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാകും. ഇറാനെതിരായ ആക്രമണത്തില്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ പരിമിതമായി വിട്ടുനല്‍കുമെന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

More »

അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
എനര്‍ജി ബില്ലുകള്‍ ഏപ്രില്‍ മാസത്തോടെ കുറയുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ബ്രിട്ടന്‍. കൂടാതെ പണപ്പെരുപ്പവും താഴുന്നതിനാല്‍ പലിശ നിരക്ക് കുറയാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. അങ്ങനെ മോര്‍ട്ടഗേജ് നിരക്കും കുറയുമെന്ന് കരുതി. എന്നാല്‍ ഇറാനില്‍ അമേരിക്കയും, ഇസ്രയേലും ചേര്‍ന്ന് അക്രമം നടത്തിയതോടെ സ്ഥിതി മാറി. പ്രതീക്ഷകളെല്ലാം സ്വപ്‌നങ്ങളായി അവശേഷിക്കുമെന്നാണ് ആശങ്ക. ഇന്ധനവില വര്‍ദ്ധിക്കുമെന്ന ആശങ്കയില്‍ ബ്രിട്ടനില്‍ ജനങ്ങള്‍ പെട്രോള്‍ സ്‌റ്റേഷനുകളിലേക്ക് ഓടുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എണ്ണ വില റെക്കോര്‍ഡ് വര്‍ദ്ധന താണ്ടുമെന്നാണ് മുന്നറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പാശ്ചാത്യ മേഖലയിലേക്കുള്ള എണ്ണ നീക്കത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പലുകളും, പോര്‍ട്ടുകളും അക്രമിക്കുന്നതാണ് പ്രതിസന്ധിയാകുന്നത്. എണ്ണവില ഇതിനകം തന്നെ

More »

ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. സേര്‍ച്ച് ഹിസ്റ്ററി ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങളാണ് യുകെ ഗവണ്‍മെന്റ് കൈക്കലാക്കിയത്. ഒ2, ടെസ്‌കോ, സ്‌കൈ മൊബൈല്‍ ഉള്‍പ്പെടെ ഓപ്പറേറ്റര്‍മാരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരെ ഈ ചോര്‍ച്ച ബാധിച്ചിട്ടുണ്ട്. ഇവി'യുമായി ബന്ധപ്പെട്ട സൈറ്റ് സന്ദര്‍ശിച്ചവരുടെ ആപ്പ് വിവരങ്ങളാണ് ഓപ്പറേറ്റര്‍മാര്‍ രഹസ്യമായി കൈമാറിയത്. ഗവണ്‍മെന്റ് ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. ഒരു പ്രത്യേക വെബ്‌സൈറ്റില്‍ മാസത്തില്‍ രണ്ട് വട്ടമെങ്കിലും സന്ദര്‍ശിച്ചാല്‍ ഇവരെ ചാരക്കണ്ണുകള്‍ പിന്തുടരുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 600,000 പൗണ്ട് ചെലവിട്ട് നടത്തിയ പഠനത്തിന്റെ ഭാഗമാണ് ഇതെന്നാണ് പറയപ്പെടുന്നത്. 25 മില്ല്യണ്‍

More »

കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയങ്ങള്‍ തെരഞ്ഞെടുപ്പിനെ സഹായിച്ചെന്ന് വ്യക്തമാണെങ്കിലും കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും എന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഗ്രീന്‍സ് വിജയിച്ചതോടെ സര്‍ക്കാര്‍ കുടിയേറ്റ വിരുദ്ധ നയങ്ങളില്‍ അയവു വരുത്തുമെന്ന് വിലയിരുത്തലുണ്ടായി. എന്നാല്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്നാണ് ഹോം സെക്രട്ടറി പറയുന്നത്. കര്‍ശന നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന നേതാക്കളുടെ അഭിപ്രായത്തില്‍ നിന്ന് ഭിന്നമാണ് ഷബാന മഹ്‌മൂദിന്റെ അഭിപ്രായം. നിലവിലെ നയങ്ങള്‍ മാറില്ലെന്നാണ് ഷബാന മഹ്‌മൂദ് വ്യക്തമാക്കി. മുസ്ലീം വോട്ടര്‍മാരെ അകറ്റുന്നതാണ് പുതിയ കുടിയേറ്റ നയമെന്ന വിമര്‍ശനത്തെ ഷബാന മഹ്‌മൂദ് തള്ളി. അനധികൃത കുടിയേറ്റം രാജ്യത്ത് കടുത്ത സമര്‍ദ്ദമുണ്ടാക്കുന്നു, ഭിന്നതരൂക്ഷമാകുന്നു. യുകെയിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും പ്രാധാന്യമേറിയതാണ്. അനധികൃതമായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions