യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
യുകെയില്‍ സാല്‍മൊണെല്ലാ കേസുകള്‍ പടരുന്നത് തുടരുമെന്ന് മുന്നറിയിപ്പ്. മുട്ടകളില്‍ നിന്നാണ് ബാക്ടീരിയ പടര്‍ന്നതെന്ന് കണ്ടെത്തിയെങ്കിലും ഏതാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് കണ്ടെത്താന്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായി മാറുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ 474 സ്ഥിരീകരിച്ച കേസുകളും, ഒരു മരണവുമാണ് സാല്‍മൊണെല്ലയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. കഫെകളിലും, റെസ്റ്റൊറന്റുകളിലും എത്തിയ ഇറക്കുമതി ചെയ്ത മുട്ടകളില്‍ നിന്നുമാണ് ഇത് പുറത്തെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ യുകെയില്‍ 1.6 ബില്ല്യണ്‍ മുട്ടകളാണ് ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യുന്നതെന്ന് ബ്രിട്ടീഷ് എഗ് ഇന്‍ഡസ്ട്രി കൗണ്‍സില്‍ പറയുന്നു. 2021 മുതല്‍ 61% വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വീട്ടിന് പുറത്ത് കഴിക്കുന്ന മുട്ട

More »

യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
യുകെയിലെ പെട്രോള്‍ വിലകള്‍ 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. ആഗസ്റ്റിലെ തിരക്കേറിയ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് വന്ന് ചേരുമ്പോഴാണ് പെട്രോള്‍ വിലയ്ക്കും തീപിടിക്കുന്നത്. വ്യാഴാഴ്ച ശരാശരി വില ലിറ്ററിന് 161.1 പെന്‍സ് എന്ന നിലയിലാണ്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആഗോള എണ്ണ വിപണികളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നതാണ് ഡ്രൈവര്‍മാര്‍ക്കും തിരിച്ചടിയായി മാറുന്നത്. ഡീസല്‍ വില ലിറ്ററിന് ശരാശരി 183.4 പെന്‍സ് എന്ന നിലയിലാണ്. ജൂണിന് ശേഷം ആദ്യമായാണ് ഈ തലത്തിലേക്ക് ഡീസല്‍ വില വര്‍ദ്ധിക്കുന്നത്. ബ്രിട്ടനിലെ റോഡുകളില്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന ബാങ്ക് ഹോളിഡേ സമയത്താണ് പെട്രോള്‍ വില കുതിച്ചുയരുന്നത്. തിങ്കളാഴ്ച വരെ 20 മില്ല്യണ്‍ കാര്‍ യാത്രകള്‍ നടക്കുമെന്നാണ് കണക്കുകള്‍. ക്രിസ്മസിന് മുന്‍പുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വീക്കെന്‍ഡ് കൂടിയാണ് ഇത്. 2015 മുതല്‍ ഏറ്റവും ഉയര്‍ന്ന ട്രാഫിക് നേരിടുന്ന ബാങ്ക്

More »

ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
കാലാവസ്ഥ പ്രവചനം ശരിവച്ചു ബ്രിട്ടനില്‍ കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം പൊങ്ങി. റോഡുകള്‍ നദികളായി മാറിയപ്പോള്‍ പല പ്രദേശങ്ങളിലും വീടുകള്‍ക്കുള്ളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. പേമാരിക്കുള്ള ഒരു പുതിയ മുന്നറിയിപ്പുകൂടി ഈ സാഹചര്യത്തില്‍ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ടെയിം വാലി കനാലിനു സമീപം വെള്ളപ്പൊക്കം രൂക്ഷമായതോടെ മുപ്പത്തി രണ്ടോളം കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ബര്‍മിങാമിലെ തോണ്‍ബ്രിഡ്ജ് അവന്യുവിലും ഹാഡണ്‍ റോഡിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏഴോളം ഫയര്‍ എഞ്ചിനുകളാണ് എത്തിയത്. ഒരു മണിക്കൂര്‍ സമയത്ത് ഏഴ് ഇഞ്ചോളം മഴ പെയ്തിറങ്ങിയ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ വീടുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനെത്തി. കടുത്ത ചൂടിനൊടുവില്‍ എത്തിയ പ്രളയം ബര്‍മിംഗ്‌ഹാമിനെ ഏറെ വലച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പലയിടങ്ങളിലും

More »

സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
ലണ്ടന്‍ : ഇറക്കുമതി ചെയ്ത മുട്ടകളുമായി ബന്ധമുള്ള സാല്‍മൊണല്ല ബാധയെ തുടര്‍ന്ന് യുകെയില്‍ രോഗബാധിതരുടെ എണ്ണം 474 ആയി ഉയര്‍ന്നു. രോഗബാധയുമായി ബന്ധപ്പെട്ട് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ രണ്ട് രോഗബാധാ ക്ലസ്റ്ററുകള്‍ കൂടി കണ്ടെത്തിയതോടെയാണ് കേസുകളുടെ എണ്ണം വര്‍ധിച്ചത്. രോഗബാധിതരില്‍ മൂന്നിലൊന്നിലധികം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ട്. കുഞ്ഞുങ്ങള്‍ മുതല്‍ 92 വയസ്സുവരെയുള്ളവരാണ് രോഗബാധിതരുടെ പട്ടികയിലുള്ളത്. ഭൂരിഭാഗം കേസുകളും ഇംഗ്ലണ്ടിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ മേഖലകളിലാണ് കൂടുതല്‍ രോഗബാധ. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും ഏതാനും കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലുള്ള രോഗബാധാ കേസുകളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളില്‍

More »

ഓരോ മിനിറ്റിലും ഒരു കുടിയേറ്റക്കാരന് പൗരത്വം നല്‍കി ബ്രിട്ടന്‍!
ഒരു മിനിറ്റില്‍ ഒരാള്‍ക്ക് എന്ന വേഗത്തില്‍ ബ്രിട്ടന്‍ കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റോ, പൗരത്വമോ അനുവദിക്കുന്നതായി കണക്കുകള്‍. ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ ഈ രണ്ട് പദവികളില്‍ ഏതെങ്കിലും ഒന്ന് നേടിയ കുടിയേറ്റക്കാരുടെ എണ്ണം 140,122 എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ 60 സെക്കന്‍ഡിലും 1.07 പേര്‍ക്ക് എന്ന വിധത്തിലാണ് ഇത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കി മാറ്റുന്നതിന് മുന്‍പായി പെര്‍മനന്റ് സ്റ്റാറ്റസ് നേടാന്‍ ശ്രമിക്കുന്നവരുടെ തിരക്കാണ് ഇതിന് ഇടയാക്കുന്നത്. ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 199,628 പേര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിച്ചു. 16 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഐഎല്‍ആര്‍. ബ്രിട്ടനില്‍ സ്ഥിരമായി താമസിക്കാന്‍ അനുമതി നല്‍കുന്ന ഐഎല്‍ആര്‍ പദവി, ബെനഫിറ്റുകള്‍ നേടാനും, സോഷ്യല്‍ ഹൗസിംഗിന് അപേക്ഷിക്കാനും അനുമതി നല്‍കും. 48 ബില്ല്യണ്‍ പൗണ്ട്

More »

നേപ്പാള്‍ പ്രളയം: രണ്ട് നഴ്‌സുമാര്‍ ഉള്‍പ്പെടെ 33 യുകെ പൗരന്മാരെ ഇനിയും കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജിതം
നേപ്പാളില്‍ ടിബറ്റ് അതിര്‍ത്തിയിലുണ്ടായ മിന്നല്‍പ്രളയത്തിന് പിന്നാലെ കാണാതായവരില്‍ 33 ബ്രിട്ടീഷ് പൗരന്മാരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. ഡാര്‍ട്ട്‌ഫോര്‍ഡില്‍ നിന്നുള്ള കൈലാഷ് യാത്രക്ക് പുറപ്പെട്ട ബ്രിട്ടീഷ് നഴ്‌സ് ശാരദാ സിംഖാഡയെ കാണാതായിട്ടുണ്ട്. തന്റെ ബന്ധുക്കള്‍ ദുരന്തത്തില്‍ ഒലിച്ച് പോയെന്ന് നോണ്‍-റസിഡന്റ് നേപ്പാളി അസോസിയേഷന്‍ യുകയെ നയിക്കുന്ന എസെക്‌സ് നഴ്‌സ് രാജേന്ദ്ര പുഡസെയിനി പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ പെട്ട ബ്രിട്ടീഷുകാരെ സഹായിക്കാന്‍ യുകെ ഫോറിന്‍ ഓഫീസിന്റെ ക്രൈസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതായി ഫോറിന്‍ സെക്രട്ടറി എഡ് മിലിബന്ദ് പറഞ്ഞു. നേപ്പാളില്‍ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടന്‍ ടീമിനെ അയച്ചിട്ടുണ്ട്. കൂടാതെ 5 മില്ല്യണ്‍ പൗണ്ട് ധനസഹായവും പ്രഖ്യാപിച്ചു. കൈലാഷ് ജേര്‍ണീസ് എന്ന ടൂര്‍

More »

ലെസ്റ്ററില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
യുകെ മലയാളി സമൂഹത്തിനു വേദനയായി ലെസ്റ്ററില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മൂന്നു വയസുള്ള കുഞ്ഞിനെ പരിപാലിക്കുന്നതിനായി സ്വന്തം ജോലി വരെ ഉപേക്ഷിച്ച ഇടുക്കി വള്ളക്കടവ് സ്വദേശി ക്രിസ്റ്റഫറിനെ (48) തേടിയാണ് മരണമെത്തിയത്. ക്രിസ്റ്റഫറിന്റെ വിയോഗം യുകെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി യുകെയില്‍ കഴിയുന്ന ഇദ്ദേഹം മുന്‍പ് ലെസ്റ്ററിലെ കായല്‍ റെസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്നു. മൂന്ന് വയസ്സുള്ള മകള്‍ റെയ്‌ലിനെ പരിപാലിക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകള്‍ ആദ്യമായി സ്‌കൂളില്‍ പോകാന്‍ തയ്യാറെടുത്ത ദിവസത്തിന്റെ തലേന്നാണ് പിതാവിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടായത്. ലെസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സാണ് ഭാര്യ മേനക

More »

വീടിന് തീപിടിച്ച് കുട്ടിയുള്‍പ്പെടെ 2 മരണം: കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ്
മിഡില്‍സ്ബറോയ്ക്ക് സമീപമുള്ള ഗ്രേഞ്ച്ടൗണില്‍ ഒരു വീടിന് തീപിടിച്ച് ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ 5 :30 ന് തൊട്ടുമുമ്പ് ഉണ്ടായ തീപിടുത്തത്തില്‍ 48 വയസ്സുള്ള ഒരു സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കൂടാതെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്ത്രീയെ റോയല്‍ വിക്ടോറിയ ഇന്‍ഫര്‍മറി (ആര്‍വിഐ) ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ഇരകളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് ക്ലീവ്‌ലാന്‍ഡ് പോലീസ് പറഞ്ഞു. 23 ഉം 31 ഉം വയസ്സുള്ള പുരുഷന്മാരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കസ്റ്റഡിയിലാണെന്നും പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ആറ് അഗ്നിശമന വാഹനങ്ങളും സംഭവ നിയന്ത്രണ യൂണിറ്റും ഉള്‍പ്പെടെ എത്തിച്ച് ക്ലീവ്ലാന്‍ഡ് ഫയര്‍ ബ്രിഗേഡ്

More »

സ്വവര്‍ഗാനുരാഗം; തന്റെ നിയമനത്തിന് പിന്നാലെ വ്യാപക അധിക്ഷേപമെന്ന് വെസ് സ്ട്രീറ്റിംഗ്
ബ്രിട്ടന്റെ ആദ്യ പരസ്യ സ്വവര്‍ഗാനുരാഗിയായ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ തനിക്ക് വന്‍തോതില്‍ ഹോമോഫോബിക് അധിക്ഷേപം നേരിടേണ്ടി വന്നതായി വെസ് സ്ട്രീറ്റിംഗ്. കഴിഞ്ഞ മാസം പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം മൂന്നാഴ്ചയ്ക്കിടെ തന്റെ ജീവിതത്തിലെ മറ്റേതൊരു കാലയളവിനേക്കാളും കൂടുതല്‍ ഓണ്‍ലൈന്‍ അധിക്ഷേപമാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇയാന്‍ ഡെയില്‍ അവതരിപ്പിക്കുന്ന 'ആള്‍ ടോക്ക് ' പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സ്ട്രീറ്റിംഗ്. ബ്രിട്ടീഷ് സായുധ സേനയെ ഒരു സ്വവര്‍ഗാനുരാഗിയായ വ്യക്തി നയിക്കുന്നതെന്ന ആശയം അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍ തന്റെ നിയമനത്തെ മാറ്റത്തിന്റെ സൂചനയായി സ്വാഗതം ചെയ്തതായും സ്ട്രീറ്റിംഗ് വ്യക്തമാക്കി. മാധ്യമങ്ങളില്‍ തന്റെ നിയമനം വലിയ ചര്‍ച്ചയായില്ലെന്നതില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions