യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ യുകെയിലെ ഭവനവില തുടരെ മൂന്നാം മാസവും വീണു. യുദ്ധം മൂലം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതാണ് പ്രധാന കാരണം. ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും, ഡിമാന്‍ഡിനെ ബാധിക്കുകയുമാണ്. രാജ്യത്തെ ശരാശരി ഭവനവില മേയില്‍ 0.1% താഴ്ന്ന് 298,806 പൗണ്ടിലേക്ക് എത്തി. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഭവനവില ഇടിയുന്നതെന്ന് ഹാലിഫാക്‌സ് വ്യക്തമാക്കി. മേയില്‍ നിരക്ക് വര്‍ദ്ധനവിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് തിരിച്ചടി. ഏപ്രില്‍ മാസത്തില്‍ 0.1 ശതമാനവും, മാര്‍ച്ചില്‍ 0.5 ശതമാനവും നിരക്ക് താഴ്ന്നിരുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ അനിശ്ചിതാവസ്ഥ പ്രോപ്പര്‍ട്ടി വിലയെ ബാധിക്കുന്ന ട്രെന്‍ഡ് തുടരുകയാണെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്‌ഗേജ് മേധാവി അമാന്‍ഡ് ബ്രൈഡന്‍ പറഞ്ഞു. അടുത്തിടെ

More »

ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
ലേബര്‍ നേതൃപദവിയിലേക്ക് പോരാടുമെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചു ആന്‍ഡി ബേണ്‍ഹാം. മേക്കര്‍ഫീല്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നത് കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി ലേബര്‍ നേതൃപദവിയിലേക്ക് കടന്നുകയറാനാണെന്ന് ബേണ്‍ഹാം സമ്മതിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും പരമോന്നത പദവി ലക്ഷ്യമാക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ മുന്‍പ് തയ്യാറായില്ല. ജൂണ്‍ 18-ന് ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വിജയിച്ചാല്‍ സ്റ്റാര്‍മറെ വെല്ലുവിളിക്കാന്‍ തന്നെയാണ് ഉദ്ദേശമെന്ന് ഇപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് 100% ശ്രദ്ധയെന്ന് ബേണ്‍ഹാം ഗാര്‍ഡിയനോട് പറഞ്ഞു. റിഫോമിലെ റോബര്‍ട്ട് കെനിയോണുമായാണ് ഇദ്ദേഹത്തിന്റെ പ്രധാന പോരാട്ടം. 'ഉപതെരഞ്ഞെടുപ്പില്‍ ഇവിടുത്തെ ജനങ്ങളുടെ പിന്തുണ ലഭിക്കാതെ ഒന്നും

More »

23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട വിവാഹ മോചന കേസില്‍ ഒടുവില്‍ ഇന്ത്യക്കാരിക്ക് 85 കോടി രൂപയോളം നഷ്ടപരിഹാരം. ഇന്ത്യന്‍ വംശജയായ വര്‍ഷ ഗോഹ്ലിയാണ് യുകെയിലെ തന്നെ ശ്രദ്ധേയമായ വിവാഹ മോചന കേസുകളില്‍ ജയിച്ചത്. 2002 ലാണ് പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഭദ്രേഷ് ഗോഹ്ലിയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് വര്‍ഷ കോടതിയെ സമീപിച്ചത്. മൂന്നു മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. കേസ് ഏകദേശം മൂന്നരക്കോടിയോളം രൂപ നല്‍കി ഭദ്രോഷ് ഒത്തുതീര്‍പ്പാക്കി. ഇവര്‍ ഉപയോഗിച്ചിരുന്ന കാറും വര്‍ഷയ്ക്ക് നല്‍കി. എന്നാല്‍ തന്റെ ഭര്‍ത്താവ് ഗുരുതര ക്രമക്കേട് കാട്ടിയെന്നും ആസ്തി സംബന്ധിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്ന് വര്‍ഷ കണ്ടെത്തി. മതിയായ തെളിവുകള്‍ പിന്നീടാണ് ലഭിച്ചത്. ഇതിനിടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ 2011 ല്‍ ഭദ്രോഷ് ഉള്‍പ്പെടുകയും കോടതി 10 വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ്

More »

യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
ആഫ്രിക്കയില്‍ ആയിരങ്ങളുടെ ജീവനെടുത്ത മാരക രോഗം എബോള ഭീതി യുകെയിലേയ്ക്കും. മാരകമായ വൈറസ് ബാധയെ നേരിടാന്‍ തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് . കൊവിഡ് മഹാമാരി വരുത്തിവെച്ച ആഘാതത്തില്‍ നിന്നും എന്‍എച്ച്എസ് സേവനങ്ങള്‍ ഇനിയും മുക്തമായിട്ടില്ല. ചികിത്സയ്ക്കായി രോഗികള്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നതിനിടെയാണ് എബോള കേസുകള്‍ യുകെയില്‍ എത്തുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പങ്കുവെച്ച പുതുക്കിയ ഗൈഡന്‍സ് പ്രകാരം ആശുപത്രികള്‍, ജിപിമാര്‍, ഫ്രണ്ട്‌ലൈന്‍ സര്‍വ്വീസുകള്‍ എന്നിവരോട് രോഗം വേഗത്തില്‍ കണ്ടെത്താനുള്ള തയ്യാറെടുപ്പ് നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം ബാധിച്ചവരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് ഇവരെ ഐസൊലേറ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. ബ്രിട്ടനില്‍ കേസുകള്‍ അധികം വരാന്‍ ഇടയില്ലെങ്കിലും

More »

ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
മയക്ക് മരുന്നിനു അടിമയായ 22 കാരന്‍ ലക്കും ലഗാനും ഓടിച്ച കാര്‍ ഇടിച്ചു ഇന്ത്യയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി അനീഷ ചക്രബര്‍ത്തി(28)ക്ക് ബര്‍മിങ്‌ഹാമില്‍ ദാരുണാന്ത്യം. ബര്‍മിങ്ഹാമില്‍ ജിമ്മി സ്പൈസ് റസ്റ്ററന്റില്‍ താത്കാലിക ജോലി ചെയ്തിരുന്ന അനീഷയെ അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചതോടെ തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മാര്‍ക്കറ്റിംഗ് പഠിക്കാന്‍ എത്തിയ അനീഷ പഠിച്ച കോഴ്സിന് ചേരുന്ന ജോലി അന്വേഷിക്കവേയാണ് മരണം അപകടത്തിന്റെ രൂപത്തില്‍ എത്തിയത്. റസ്‌റോറന്റിലെ ജോലികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. മെയ് 30 ന് പുലര്‍ച്ചെ 2.30 ന് ഡാര്‍ട്ട്മൗത്ത് മിഡില്‍വേയില്‍ വെച്ച് അമിതവേഗതയില്‍ എത്തിയ ഒരു കറുത്ത ഓഡി ആര്‍എസ്‌ക്യു8 കാര്‍ അനീഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അനീഷയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ശവസംസ്‌കാരച്ചെലവുകള്‍ വഹിക്കുന്നതിനുമായി ഫണ്ട്റൈസിംഗ് കാമ്പയിന്‍

More »

ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
ടി വി ലൈസന്‍സ് ഫീസ് വീണ്ടും ഉയര്‍ത്താന്‍ ബിബിസി. പണപ്പെരുപ്പം മൂലമുള്ള സാമ്പത്തിക സമ്മര്‍ദ്ദം മറികടക്കുന്നതിനായി അടുത്ത വര്‍ഷം ഫീസ് 191 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ നിര്‍ദ്ദേശം നടപ്പിലാവുകയാണെങ്കില്‍, പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ചാര്‍ജ്ജുകളുടെ കാര്യത്തില്‍ ഏറ്റവും അധികം നിരക്ക് ഈടാക്കുന്ന, യൂറോപ്പിലെ രണ്ടാമത്തെ രാജ്യമായി മാറും ബ്രിട്ടന്‍. പ്രതിവര്‍ഷം 317 പൗണ്ട് ടെലിവിഷന്‍ ഫീസ് ഈടാക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. നിലവില്‍ ജര്‍മ്മനി ഈടാക്കുന്നത് പ്രതിവര്‍ഷം 190 പൗണ്ടാണ്. അടുത്തവര്‍ഷം ബ്രിട്ടന്‍ ടി വി ഫീസ് 191 പൗണ്ടാക്കി വര്‍ദ്ധിപ്പിക്കുകയും, ജര്‍മ്മനി ഇതേ നിരക്ക് തുടരുകയും ചെയ്താല്‍, പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഫീസിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനത്തെത്തും. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ടി വി

More »

ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
ലണ്ടന്‍ : ഡെവണ്‍ കൗണ്ടിയില്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീണ റോയല്‍ നേവി ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഒക്ഹാംപ്ടണിന് സമീപമുള്ള സോര്‍ട്ടണ്‍ ഡൗണ്‍ പ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. മെര്‍ലിന്‍ എം.കെ.4 ഹെലികോപ്റ്ററാണ് പരിശീലന ദൗത്യത്തിനിടെ അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ അഗ്നിരക്ഷാസേനയും മെഡിക്കല്‍ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പൊതുജനങ്ങളുടെ പ്രവേശനം താല്‍ക്കാലികമായി നിരോധിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായി റോയല്‍ നേവി അറിയിച്ചു. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്

More »

ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
ലോകത്തിലെ വികസിത സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിനെ ബ്രിട്ടന്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന മിനിമം വേജിന്റെ പേരില്‍ രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുചാട്ടം നടത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 4.8 ശതമാനത്തിലേക്ക് ഉയര്‍ന്ന തൊഴിലില്ലായ്മ ഈ വര്‍ഷം 5.5 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നത്. ജി7 രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും വേഗത്തിലാണ് വര്‍ദ്ധിക്കുന്നതെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടെ വളര്‍ച്ച 1 ശതമാനത്തില്‍ താഴെയാണെന്നതും പ്രതിസന്ധിയാണ്. തൊഴിലാളികള്‍ക്കുള്ള ഡിമാന്‍ഡ് വളരെ കുറവാണെന്നതും ഇത് പ്രധാനമായും ബാധിക്കുന്നത് മിനിമം വേജ് ഉയര്‍ത്തിയ നടപടിയെ ബാധിക്കുന്ന

More »

ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ജിപിമാരുടെ അമിത ജോലി ഭാരവും ഡോക്ടര്‍മാരുടെ കുറവും മൂലം പ്രായമായ രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കാതെ പോകുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. 65 വയസ്സിന് മുകളിലുള്ളവരില്‍ പരിക്ക് മൂലമുള്ള മരണങ്ങളുടെ പ്രധാന കാരണം വീഴ്ചകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായമായവര്‍ വീഴുന്നത് വ്യക്തികളുടെ ആരോഗ്യത്തിനും ജീവിത നിലവാരത്തിനും വലിയ ആഘാതമുണ്ടാക്കുന്നതിന് പുറമെ എന്‍എച്ച്എസിന് വലിയ സാമ്പത്തിക ഭാരവും സൃഷ്ടിക്കുന്നു. 2024-25 കാലയളവില്‍ അര്‍ഹരായവരില്‍ 17 ശതമാനത്തിന് മാത്രമാണ് ആവശ്യമായ ആരോഗ്യ പരിശോധന ലഭിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യാവസ്ഥ ദുര്‍ബലമാണോ എന്ന് വിലയിരുത്തുന്ന പരിശോധനകളും വളരെ കുറവാണ്. ഏകദേശം 2.26 ലക്ഷം രോഗികളില്‍ 18 ശതമാനത്തിന് മാത്രമാണ് ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തപ്പെട്ടത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions