യു.കെ.വാര്‍ത്തകള്‍

പരാജയഭീതി: നാല് മേയര്‍ തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നീട്ടി കീര്‍ സ്റ്റാര്‍മര്‍; കടുത്ത വിമര്‍ശനം


അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വേകളിലെല്ലാം തന്നെ ലേബര്‍ പാര്‍ട്ടി റിഫോം യുകെയ്ക്ക് ഏറെ പുറകിലായിരുന്നു. ഈ സാഹചര്യത്തില്‍ മേയര്‍ തെരഞ്ഞെടുപ്പ്കളൊക്കെ നീട്ടിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവയ്ക്കാനുള്ള തീരുമാനമാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെത്. ഇതില്‍ കടുത്ത പ്രതിഷേധത്തിലാണ് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെ. സ്റ്റാര്‍മറിന് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് അദ്ദേഹം ആറോപിച്ചു. മേയ് മാസത്തില്‍ നടക്കേണ്ട മേയര്‍ തെരഞ്ഞെടുപ്പ് ഇപ്പോള്‍ 2028 വരെ നീട്ടിവയ്ക്കാനുള്ള തീരുമാനം പൈശാചികമാണെന്നും ഫരാഗെ ആരോപിച്ചു. നിരവധിയിടങ്ങളിലെ 75 ലക്ഷം പേരെ ബാധിക്കുമെന്നാണ് വിമര്‍ശനം.

ലോക്കല്‍ അതോറിറ്റികളുടെ പുന സംഘടനയ്ക്ക് സമയം വേണമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. മുഖം രക്ഷിക്കാനുള്ള സ്റ്റാര്‍മറുടെ നടപടിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വേകളിലും ലേബര്‍ പാര്‍ട്ടിയ്ക്ക് പിന്തുണ കുറവാണ്. റിഫോം യുകെയ്ക്ക് ജനപിന്തുണ കൂടുന്നതും മറ്റുപാര്‍ട്ടികള്‍ക്ക് ആശങ്കയാകുന്നുണ്ട്.

ഈസ്റ്റ് സസ്സെക്സ്, വെസ്റ്റ് സസെക്സ്, എസെക്സ്, തുറോക്ക്, ഹാംപ്ഷയര്‍, ഐല്‍ ഓഫ് വൈറ്റ്, നോര്‍ഫോക്ക്, സഫോക്ക്, സറേ എന്നിങ്ങനെ ഒന്‍പത് കൗണ്‍സിലുകള്‍ക്കുള്ള തെരഞ്ഞെടുപ്പ് ഇതിനോടകം തന്നെ ഈ വര്‍ഷത്തില്‍ നിന്നും അടുത്ത വര്‍ഷത്തിലേക്ക് നീട്ടിയിട്ടുണ്ട്. ഇതില്‍ കടുത്ത പ്രതിഷേധം അറിയിക്കുകയാണ് നിഗല്‍ ഫരാഗെ.

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സ്റ്റാര്‍മറെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുമെന്നാണ് ലേബര്‍ അംഗങ്ങളിലെ ആശങ്ക. നേരത്തെ പിന്തുണച്ചവര്‍ പോലും അദ്ദേഹത്തെ തള്ളിപറയുന്ന അവസ്ഥയാണ്. റിഫോം യുകെ പാര്‍ട്ടിയുടെ വലിയ മുന്നേറ്റവും അംഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.

കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലേറിയത് മുതല്‍ ജന പിന്തുണ കുറഞ്ഞുവരുകയാണ്. പലതരം വെല്ലുവിളികളിലും സ്റ്റാര്‍മറുടെ തീരുമാനങ്ങളില്‍ സ്വന്തം പാര്‍ട്ടിയ്ക്ക് പോലും അതൃപ്തിയാണ്. അതിനിടെ പ്രധാനമന്ത്രി പദം രാജിവച്ച് സ്റ്റാര്‍മര്‍ മാറണമെന്നാണ് 54 ശതമാനം പാര്‍ട്ടി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു. പുതുവര്‍ഷം പുതിയ പ്രധാനമന്ത്രി വരുമോയെന്ന ചോദ്യവും ഉയരുന്നണ്ട്.

മുന്‍ ഉപപ്രധാനമന്ത്രി ഏയ്ഞ്ചല റെയ്‌നര്‍, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ്, ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്, മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബെണ്‍ഹം എന്നിങ്ങനെ നിരവധി പേരുകളാണ് ഉയര്‍ന്നുവരുന്നത്. തനിക്ക് ഇനിയും തുടരണമെന്ന ആഗ്രഹമാണ് സ്റ്റാര്‍മര്‍ പങ്കുവയ്ക്കുന്നത്.

  • അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്
  • കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍
  • വീട് വാങ്ങിയവര്‍ക്കും മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കും ഇരുട്ടടി; മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ 5 ശതമാനം കടന്ന് മുന്നോട്ട്
  • തൊഴിലില്ലായ്മ കൂടാന്‍ പ്രധാനകാരണം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന- സമ്മതിച്ചു ചാന്‍സലര്‍
  • നോര്‍വിച് സ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവം; 16കാരന്‍ അറസ്റ്റില്‍
  • കൗണ്‍സില്‍ ടാക്‌സുകള്‍ കുതിക്കും! ഭൂരിഭാഗം ലോക്കല്‍ അതോറിറ്റികളും പരമാവധി നികുതി ഉയര്‍ത്താന്‍ തീരുമാനിച്ചു; ബില്ലുകള്‍ 9% വരെ ഉയരും
  • ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവില്ല; ഫോറിന്‍ സെക്രട്ടറിയുടെ അപേക്ഷ തള്ളി ഹോം ഓഫീസ്
  • നിരോധിത രാസവസ്തുക്കള്‍;റിയാനയുടെ പെര്‍ഫ്യൂമുകള്‍ യുകെയില്‍ നിന്ന് പിന്‍വലിച്ചു
  • ഇന്ധന വില കൂടിയാലും ഫ്യുവല്‍ ഡ്യൂട്ടി കുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് ചാന്‍സലര്‍
  • ഷെഫീല്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ 17കാരനോട് ലൈംഗികാതിക്രമം: 50കാരന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions