യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
എന്‍ച്ച്എസില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് മൂലം ജനം സ്വകാര്യ ചികിത്സ തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അവിടെ ചികിത്സ നല്‍കുന്നത് ജോലി നിര്‍ത്തിയ എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ആണെന്നതാണ് വിരോധാഭാസം. എന്‍ച്ച്എസില്‍ ദന്ത ഡോക്ടര്‍മാരുടെ കുറവ് എന്നതിന്റെ കാരണം തന്നെ പലരും സ്വകാര്യ ചികിത്സയിലൂടെ പണം നേടുകയാണെന്നുള്ളതാണ്. എന്‍എച്ച്എസ് വഴി ലഭിക്കേണ്ട ചികിത്സകള്‍ ലഭിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ടിവരുന്നു. ചില പ്രദേശങ്ങളില്‍ എന്‍എച്ച് എസ് ഡെന്റിസ്റ്റുകളുടെ സേവനം തന്നെ ലഭിക്കുന്നില്ല. ദന്ത ചികിത്സ സാധാരണക്കാര്‍ക്ക് വലിയ ഭാരമാകുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ കരാര്‍ പരിഷ്‌കാരം കൊണ്ടുവന്നില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുറഞ്ഞ ചെലവില്‍ ദന്ത ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

More »

ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
ഇറാന്‍- അമേരിക്ക- ഇസ്രയേല്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലേക്ക് പോകുമോയെന്ന് ലോകം ആശങ്കപ്പെടുമ്പോള്‍ , ബ്രിട്ടീഷ് പാര്‍ലമെന്റിനുള്ളില്‍ എംപിമാര്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായി. പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ സ്ട്രിക്റ്റ്ലി കം ഡാന്‍സിംഗ് താരങ്ങളോടൊപ്പം എംപിമാര്‍ ചുവടുവെക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നൃത്തം ചെലുത്തുന്ന നല്ല സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് കഴിഞ്ഞ വ്യാഴാഴ്ച പാര്‍ലമെന്റ് സമുച്ചയത്തിലെ പോര്‍ട്ട്കള്ളീസ് ഹൗസില്‍ പരിപാടി സംഘടിപ്പിച്ചത്. പ്രൊഫഷണല്‍ കൊറിയോഗ്രാഫര്‍ കായ് വിഡ്രിംഗ്ടണിന്റെ നിര്‍ദ്ദേശാനുസരണം ഗ്രീന്‍ പാര്‍ട്ടി എംപി ഹന്ന സ്‌പെന്‍സര്‍, കണ്‍സര്‍വേറ്റീവ് എംപി കരോലിന്‍ നോക്‌സ്, ലേബര്‍ പാര്‍ട്ടിയുടെ കിം ലീഡ്ബീറ്റര്‍ തുടങ്ങി വിവിധ പാര്‍ട്ടികളിലെ

More »

പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. എന്നാല്‍ ഹോം സെക്രട്ടറിയുടെ നയങ്ങള്‍ക്കെതിരെ ലേബര്‍ എംപിമാര്‍ തന്നെ രംഗത്തുവന്നു. യുഎസിലെ ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ പിന്തുടരുന്നുവെന്നാണ് എംപിമാരുടെ ആരോപണം. എന്നാല്‍ എത്രയൊക്കെ എതിര്‍പ്പ് ഉയര്‍ന്നാലും പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ ഷബാന മഹ്മൂദ് യുകെയുടെ പെര്‍മനന്റ് അഭയാര്‍ത്ഥി പദവി അവസാനിപ്പിക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ സഹായം ആവശ്യമില്ലാത്ത അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് ഇനി ഇത് കിട്ടില്ലെന്ന് മാത്രമല്ല, നിയമം തെറ്റിച്ചാലും വരിക്ക് പുറത്താകും. അഭയാര്‍ത്ഥി അപേക്ഷ തള്ളിയ 150 കുടുംബങ്ങള്‍ക്ക് മടങ്ങിപ്പോകാന്‍ 40,000 പൗണ്ട് വീതം നല്‍കാനുള്ള പൈലറ്റ് സ്‌കീമും പ്രഖ്യാപനത്തിലുണ്ട്. ഈ കുടുംബങ്ങളെ ബന്ധപ്പെട്ടതായും ഏഴ് ദിവസത്തില്‍ തീരുമാനം അറിയിക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും മഹ്മൂദ് അറിയിച്ചു.

More »

യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
ഇറാന്‍ യുദ്ധം മുന്നോട്ടുപോകുമ്പോള്‍ യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍.എച്ച്എസ്ബിസി യുകെ ഉള്‍പ്പെടെ പ്രധാന വായ്പാ സ്ഥാപനങ്ങള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതോടെ യുകെയിലെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ വീണ്ടും സമ്മര്‍ദം വര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ ചില മോര്‍ട്ട്‌ഗേജ് ഓഫറുകളുടെ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് എച്ച്എസ്ബിസി അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവര്‍, വീട് മാറ്റുന്നവര്‍, റീ-മോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍, ബൈ-ടു-ലെറ്റ് ഉടമകള്‍ എന്നിവര്‍ക്ക് ഇത് തിരിച്ചടിയാകും. അതേസമയം കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും തിങ്കളാഴ്ച മുതല്‍ ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പം നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയും സമാനമായ പാതയിലാണ്. വായ്പാ നിരക്കുകളില്‍

More »

യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പ്രകൃതിവാതക വില ഉയരുമെന്നതിനാല്‍ എനര്‍ജി പ്രൈസ് ക്യാപ് 160 പൗണ്ടോളം ഉയരുമെന്ന് റിപ്പോര്‍ട്ട്. വൈദ്യുതിയും പ്രകൃതി വാതകവും ഉപയോഗിക്കുന്ന ഒരു ശരാശരി കുടുംബത്തിന് 1801 പൗണ്ട് എനര്‍ജി ബില്ലായി നല്‍കേണ്ടി വരുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് പറയുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രൈസ് ക്യാപ്പിലായിരിക്കും ഈ വര്‍ധനവ്. ഏപ്രിലിലെ പ്രൈസ് ക്യാപ്പിനെക്കാള്‍ 160 പൗണ്ട് വര്‍ധനവാണിത്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജമേഖല ഏതാണ്ട് അടച്ചു പൂട്ടേണ്ട അവസ്ഥ വന്നത് ആശങ്കപ്പെടുത്തുന്നതാണ്. ദ്രവീകൃത പ്രകൃതിവാതക വിതരണത്തില്‍ അഞ്ചിലൊന്നും ഖത്തറാണ് ചെയ്യുന്നത്. അമേരിക്കക്ക് തൊട്ടുപുറകിലായി ലോകത്തിലെ രണ്ടാമത്തെ വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍ എന്‍ ജി) വിതരണക്കാരായ ഖത്തറില്‍ ഇതിന് വില വര്‍ധിക്കുന്നതോടെ ബ്രിട്ടനിലേക്കുള്ള

More »

ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
ചൈനയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തില്‍ മൂന്ന് പേരെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തു. 39, 43, 68 വയസ്സുള്ള പുരുഷന്മാരെയാണ് നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം വിദേശ രഹസ്യാന്വേഷണ ഏജന്‍സിയെ സഹായിച്ചെന്ന കുറ്റത്തില്‍ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ സ്‌കോട്ടിഷ് ലേബര്‍ എംപി ജോനി റീഡിയുടെ പങ്കാളിയായ ഡേവിഡ് ടെയ്‌ലര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലണ്ടന്‍, വെയില്‍സ്, സ്കോട്ട്‌ ലന്‍ഡിലെ ഈസ്റ്റ് കില്ബ്രൈഡ് എന്നിവിടങ്ങളിലായി വസതികളില്‍ വ്യാപക പരിശോധനയും നടത്തി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കൗണ്ടര്‍ ടെററിസം അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും ഉള്‍പ്പെടെ പ്രധാന തെളിവുകള്‍ ശേഖരിച്ചുവരികയാണ്. മൂന്ന് പേരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്; വിശദമായ ചോദ്യം ചെയ്യല്‍

More »

സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
മൃതദേഹം സംസ്‌കരിക്കുന്നതിന് നൂതന മാര്‍ഗവുമായി സ്‌കോട്ട്‌ലന്‍ഡ് . വെറും രണ്ട് മണിക്കൂറിനുള്ളില്‍ മൃതദേഹം ജലചക്രത്തിന്റെ ഭാഗമാകുന്ന രീതിയാണ് 2026 വേനല്‍ക്കാലം മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ശാസ്ത്രീയമായി ആല്‍ക്കലൈന്‍ ഹൈഡ്രോളിസിസ് എന്നറിയപ്പെടുന്ന ഈ ജലസംസ്‌കാര രീതി, പരമ്പരാഗത ശ്മശാനങ്ങളില്‍ പ്രകൃതി വാതകം വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ ബദലായി കണക്കാക്കപ്പെടുന്നു. മൃതശരീരം പട്ടോ കമ്പിളിയോ പൊതിഞ്ഞ് ഉയര്‍ന്ന മര്‍ദ്ദമുള്ള സ്റ്റീല്‍ ചേമ്പറില്‍ വെക്കുന്നു. 95% വെള്ളവും 5% പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് പോലുള്ള ആല്‍ക്കലൈന്‍ രാസവസ്തുക്കളും ചേര്‍ന്ന മിശ്രിതം 150 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ചേംബറിലേക്ക് നിറയ്ക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം മൃദുവായ അസ്ഥികളും ദ്രാവകവുമായി മാറും. ദ്രാവകം ശുദ്ധീകരിച്ച് മലിനജലമായി ഒഴുക്കുകയും, അവശേഷിക്കുന്ന അസ്ഥികള്‍ ഉണക്കി

More »

യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
ഫെബ്രുവരിയില്‍ യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ വന്‍ കുതിച്ചുചാട്ടം. ഇറാനെതിരെ ഇസ്രയേലും, അമേരിക്കയും യുദ്ധം ആരംഭിക്കുന്നതിന് മുന്‍പാണ് ഈ വര്‍ധനവെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി അതിലും മോശമായിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടുപോകുമെന്ന ആശങ്ക വളരുകയാണ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കുകയും, യുകെയില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യത മങ്ങുകയും ചെയ്യും. രാജ്യത്തെ കുടുംബങ്ങളെ സംബന്ധിച്ച് ബജറ്റിന് തീപിടിക്കുന്ന സ്ഥിതിയാണ്. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് സ്ഥിതി ഒട്ടും ആശ്വാസം നല്‍കുന്നില്ല. ഫെബ്രുവരി 22 വരെ നാല് ആഴ്ചകളില്‍ ഗ്രോസറി പ്രൈസ് ഇന്‍ഫ്‌ളേഷന്‍ 4.3 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ജനുവരിയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് ഈ തിരിച്ചുകയറ്റം. മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടാല്‍ ഓയില്‍, ഗ്യാസ് വിതരണത്തെ ബാധിക്കുമെന്ന് യൂറോപ്യന്‍

More »

യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും മധ്യപൂര്‍വേഷ്യന്‍ പ്രതിസന്ധി മൂലം യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത ആഘാതം ഉണ്ടാകും എന്ന ആശങ്കയില്‍ ചാന്‍സലര്‍. യുദ്ധം മൂലം എണ്ണ വില ഉരുകയാണ്. യുകെയില്‍ സാമ്പത്തിക പ്രതിസന്ധി ഉയരാന്‍ സാധ്യതയുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു. ഇതിനുപുറമേ ട്രംപിനോട് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ സഹകരിച്ചില്ലെങ്കില്‍ താരിഫ് പ്രതിസന്ധിയുമുണ്ടാകും. നിലവില്‍ ഒരു വ്യാപാര പ്രതിസന്ധി താങ്ങാന്‍ ബ്രിട്ടനാകില്ല. നികുതി വര്‍ധിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഒരുക്കാനുള്ള റേച്ചല്‍ റീവ്‌സിന്റെ ശ്രമത്തിന് വന്‍ വിമര്‍ശനമാണ് ഉയരുന്നത്. എങ്കില്‍ പോലും കടുത്ത നിലപാടുകളാണ് ബജറ്റില്‍ കൊണ്ടുവന്നത്. ഇപ്പോഴിതാ പണപ്പെരുപ്പം കൂടുന്നതും തൊഴിലില്ലായ്മ വര്‍ധിക്കുന്നതുമെല്ലാം തിരിച്ചടിയാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions