യു.കെ.വാര്‍ത്തകള്‍

നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍
ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ നായകസ്ഥാനവും കരിയറും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയില്‍. ടീം നിശ്ചയിച്ചിരുന്ന അര്‍ദ്ധരാത്രി കര്‍ഫ്യൂ ലംഘിച്ച് നൈറ്റ് ക്ലബ്ബില്‍ പോയ ബെന്‍ സ്റ്റോക്സും ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണും അവിടെയുണ്ടായ ഒരു കൂട്ടത്തല്ലില്‍ ഉള്‍പ്പെടുകയായിരുന്നു. ലണ്ടനിലെ ചെല്‍സിയിലുള്ള നൈറ്റ് ക്ലബ്ബിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും വരും ദിവസങ്ങളില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഒന്നാം ടെസ്റ്റ് വിജയത്തിന് ശേഷം അര്‍ദ്ധരാത്രി ടീം കര്‍ഫ്യൂ ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിന്‍സണും ക്ലബ്ബില്‍ എത്തിയത്. അവിടെയുണ്ടായിരുന്ന പ്രമുഖ റഗ്ബി ക്ലബ്ബായ 'സാരസെന്‍സ്' അക്കാദമിയിലെ ഒരു കളിക്കാരനുമായി ഇംഗ്ലണ്ട് താരങ്ങള്‍ തര്‍ക്കത്തിലാവുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഗ്ബി താരം ഗസ്

More »

ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
ഇംഗ്ലണ്ടിലും വെയില്‍സിലേയും ബാല ലൈംഗീക പീഡനത്തിന് ഇരയായവര്‍ക്ക് അവരുടെ ദുരനുഭവങ്ങളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായം നല്‍കുന്ന എക്കോ പദ്ധതി തുടങ്ങി. പൊലീസ് അന്വേഷണത്തിന് ശേഷം പല ഇരകളും മതിയായ പിന്തുണയില്ലാതെ ജീവിക്കുന്ന സാഹചര്യത്തില്‍ പരിഹാരമായാണ് ഈ പദ്ധതി. ചിത്രങ്ങള്‍ കണ്ടെത്തി നീക്കുന്നതിനൊപ്പം ഇരയായവര്‍ക്ക് മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള സഹായവും നഷ്ടപരിഹാരവും ലഭ്യമാക്കും. യുകെയിലെ ബാല പീഡന ഇമേജ് ഡാറ്റാബേസിന്റെ സഹായത്തോടെ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ ശ്രമിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവിധ പൊലീസ് സേനയും ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷനും പിന്തുണ നല്‍കുന്നുണ്ട്. എഐ ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പീഡന ചിത്രങ്ങള്‍ വീണ്ടും പുറത്തുവരുമോ എന്ന ആശങ്ക വര്‍ഷങ്ങളായി തുടരുന്നുണ്ടെന്നും പദ്ധതിയെ

More »

മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
ലണ്ടനിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ മുപ്പത്തിയാറാം നിലയില്‍നിന്നും വീണ അച്ഛനും അമ്മയ്ക്കും, ഒമ്പത് വയസ്സുള്ള മകനും ദാരുണാന്ത്യം. തെക്കന്‍ ലണ്ടനിലെ എലെഫന്റ് ആന്‍ഡ് കാസിലിലുള്ള യു എന്‍ സി എല്‍ ഇ ടവര്‍ബ്ലോക്കിന്റെ മുപ്പത്തിയാറാം നിലയില്‍ നിന്നാണ് അതിഥി, രാകേഷ് പിന്നെ അവരുടെ മകന്‍ സിദ്ദ് എന്നിവര്‍ താഴെ വീണ് മരണമടഞ്ഞത്. ഇന്ത്യന്‍ വംശജരാണ് മരണമടഞ്ഞ കുടുംബം എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആത്മഹത്യയാണെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ മകന്‍ സിദ്ദ് ജനിച്ചത് യു കെയിലാണ്. ജനിച്ചപ്പോള്‍ മുതല്‍ വളരെ ഗുരുതരമായ പല രോഗങ്ങളും സിദ്ദിനെ അലട്ടുന്നുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഏറെ കാലമായി രാകേഷിനേയും അതിഥിയേയും അലട്ടുന്നുണ്ടായിരുന്നു. ഒരുപക്ഷെ അതാവാം ആത്മഹത്യയ്ക്ക് അവരെ പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു. ഏതായാലും, മറ്റൊരാളുടെ ഇടപെടല്‍ ഇവരുടെ

More »

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം. യുകെയില്‍ സ്ഥിരതയാര്‍ന്ന ജീവിതവും മക്കളുടെ നല്ല ഭാവിയും സ്വപ്നം കണ്ട് എത്തിയ മലയാളി കുടുംബത്തിന് തീരാനഷ്ടമായി കുഞ്ഞുമാലാഖയുടെ അകാല വേര്‍പാട്. കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളായ ഹെലന്‍ റോസാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് തൊഴില്‍ ആവശ്യാര്‍ത്ഥം ക്ലാരിറ്റ് യുകെയിലെത്തുകയും തുടര്‍ന്ന് അബിനും യുകെയിലെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഹെലനും ഏഴുവയസ്സുകാരനായ സഹോദരന്‍ ജുവാനും മാതാപിതാക്കള്‍ക്കൊപ്പം യുകെയില്‍ എത്തിയത്. സന്തോഷകരമായി മുന്നേറിക്കൊണ്ടിരുന്ന കുടുംബജീവിതത്തിനിടെയാണ് ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ഹെലന് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായി കുടുംബം

More »

കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
കൂടിയ റേറ്റ് ലഭിക്കുന്ന നൈറ്റ് ഷിഫ്റ്റിനും, ബാങ്ക് ഹോളിഡേയിലും, വീക്കെന്‍ഡിലും ജോലിക്ക് കയറിയെന്ന് റോസ്റ്ററില്‍ എഴുതിച്ചേര്‍ത്ത് 20,000 പൗണ്ട് തട്ടിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി.ജോലി ചെയ്യാത്ത ഷിഫ്റ്റുകളില്‍ ഉണ്ടായിരുന്നുവെന്ന് റോസ്റ്ററില്‍ കൂട്ടിച്ചേര്‍ത്തതു കൈയോടെ പൊക്കുകയായിരുന്നു. സറേയിലെ ഫ്രംലി ഹീല്‍ത്ത് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ഫെയ്ത്ത് ചരേക്കയാണ് 'അണ്‍ഫെയ്ത്ത്ഫുള്ളായി' പെരുമാറിയത്. തന്റെ പദവി ദുരുപയോഗം ചെയ്ത് 2020 നവംബര്‍ ഒന്നിനും, 2023 ഫെബ്രുവരി ഒന്നിനും ഇടയില്‍ 50 ഷിഫ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തുവെന്നാണ് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലിന്റെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് കമ്മിറ്റി റിപ്പോര്‍ട്ട്. ചില ഷിഫ്റ്റുകള്‍ ബേസ് റേറ്റാണ് നല്‍കിയതെങ്കിലും, ഭൂരിഭാഗവും ഉയര്‍ന്ന റേറ്റ് നല്‍കുന്ന നൈറ്റ് ഷിഫ്റ്റും, ബാങ്ക്

More »

കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
പ്രാക്ടിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി. കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി, ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ഇപ്പോള്‍ അവരുടെ യഥാര്‍ത്ഥ ബുക്കിംഗ് സ്ഥലത്തിന് അടുത്തുള്ള മൂന്ന് കേന്ദ്രങ്ങളിലേക്ക് മാത്രമേ അവരുടെ പരീക്ഷ മാറ്റാന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷം 64,500 പ്രാക്ടിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ എഴുതാന്‍ ആരും എത്തിയില്ലെന്ന് ബിബിസിയുമായി മാത്രം പങ്കിട്ട ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടനിലുടനീളമുള്ള പ്രാക്ടിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായുള്ള ശരാശരി കാത്തിരിപ്പ് അഞ്ച് മാസത്തില്‍ കൂടുതലാണ്. പുതിയ നിയമങ്ങള്‍ പഠിതാക്കള്‍ എവിടെയും ലഭ്യമായ ഏറ്റവും വേഗം പരീക്ഷ ബുക്ക് ചെയ്യുന്നത് തടയും, തുടര്‍ന്ന് വീട്ടിലേക്ക് അടുക്കാന്‍ ഒരു സ്ലോട്ട് ലഭിക്കുന്നതിന് നിരവധി സ്വാപ്പുകള്‍ നടത്തുകയും ചെയ്യും. ലേണര്‍

More »

കുട്ടികളുടെ ഫോണുകളില്‍ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കാന്‍ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം
ലണ്ടന്‍ : കുട്ടികളുടെ ഫോണടക്കമുള്ള ഉപകരണങ്ങളില്‍ നഗ്നചിത്രങ്ങളും അശ്ലീല ഉള്ളടക്കങ്ങളും സ്വമേധയാ തടയുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഡിഫോള്‍ട്ടായി സജ്ജമാക്കാന്‍ ടെക് ഭീമന്മാരായ ആപ്പിളിനും ഗൂഗിളിനും ബ്രിട്ടന്റെ നിര്‍ദേശം. ഇതിനായി മൂന്ന് മാസത്തെ സമയപരിധി നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. കുട്ടികള്‍ ഉപയോഗിക്കുന്ന എല്ലാ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഈ സുരക്ഷാ ഫീച്ചറുകള്‍ സ്വയം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ടെക്‌നോളജി സെക്രട്ടറി ലിസ് കെന്‍ഡല്‍ വ്യക്തമാക്കി.'കുട്ടികളുടെ സുരക്ഷയില്‍ വലിയ ടെക് കമ്പനികള്‍ ഇനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം' എന്ന മുന്നറിയിപ്പോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ആപ്പിളിന്റെയും ഗൂഗിളിന്റെയും ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം സ്മാര്‍ട്ട്ഫോണുകളിലും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ഇവരുടെ സംവിധാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കോടിക്കണക്കിന്

More »

യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
ഇറാന്‍ യുദ്ധവും യുകെ ബിസിനസ് സംരംഭകരുടെ ചെലവുകള്‍ വര്‍ധിച്ചതും റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിയാന്‍ ഇടയാക്കി. നികുതികള്‍, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനഎന്നിവമൂലം യുകെ കമ്പനികള്‍ പെര്‍മനന്റ് ജീവനക്കാര്‍ക്ക് പകരം താല്‍ക്കാലിക ജീവനക്കാരെ ജോലിക്കായി നിയോഗിക്കുകയാണ്. ഇത് മലയാളികളടക്കമുള്ള വിദേശ ജോലിക്കാര്‍ക്ക് തിരിച്ചടിയാണ്. മേയ് മാസം താല്‍ക്കാലിക ജോലികള്‍ ഓഫര്‍ ചെയ്യുന്നത് ശക്തമായി വര്‍ദ്ധിച്ചുവെന്ന് റിക്രൂട്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. 10 മാസത്തിനിടെ പെര്‍മനന്റ് ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് അതിവേഗത്തില്‍ ഇടിഞ്ഞുവെന്നും വ്യക്തമായിട്ടുണ്ട്. സമ്പദ് വ്യവസ്ഥയില്‍ ആത്മവിശ്വാസം കുറയുന്നതും, ഉയര്‍ന്ന ചെലവുകള്‍ സമ്മര്‍ദം സൃഷ്ടിക്കുന്നതും ചേര്‍ന്നാണ് ഈ പ്രതിസന്ധി. യുകെയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ബിസിനസ്സുകളെ പെര്‍മനന്റ് ജീവനക്കാരെ

More »

എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
അത്യാഹിത വിഭാഗത്തിലെ നീണ്ട കാത്തിരിപ്പു മൂലം നിരവധി മരണങ്ങളാണ് ഇംഗ്ലണ്ടില്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദശകത്തിനിടെ പത്തിരട്ടിയോളം വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2025 ല്‍ ഏകദേശം 16000 മരണങ്ങളാണ് അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ടുണ്ടായത്. ആഴ്ചയില്‍ 300 ലേറെ മരണങ്ങളാണ് നടക്കുന്നത്. 2025ല്‍ ഏകദേശം 1.7 കോടി പേര്‍ ടൈപ്പ് 1 എ ആന്‍ഡ് ഇ വിഭാഗത്തില്‍ ചികിത്സ നേടിയ ഇവരില്‍ 60.5 ശതമാനം പേരെയാണ് നാലു മണിക്കൂറിനുള്ളില്‍ പ്രവേശിപ്പിക്കുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ ചെയ്തത്. 17.4 ലക്ഷം രോഗികള്‍ 12 മണിക്കൂറോളം ചികിത്സയ്ക്കായി കാത്തിരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു. 4.89 ലക്ഷം പേര്‍ 24 മണിക്കൂറിലേറെ എമര്‍ജന്‍സി വിഭാഗത്തില്‍ തുടര്‍ന്നു. റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് 8 മുതല്‍ 12

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions