യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
ബ്രിട്ടനിലെ കഴിഞ്ഞ ദിവസങ്ങളിലെ ചൂടന്‍ കാലാവസ്ഥ നിരവധിപ്പേരുടെ ജീവനെടുത്തു. ഈ സമയങ്ങളില്‍ വെള്ളത്തില്‍ മുങ്ങിമരിച്ചവരുടെ എണ്ണം 16 ആയി. സൗത്ത് യോര്‍ക്ക്ഷെയറിലെ മെക്സ്ബറോയില്‍ റിവര്‍ ഡോണില്‍ വീണു കാണാതായ 11 വയസ്സുകാരന്‍ മക്കെന്‍സി സ്വിഫ്റ്റിനായുള്ള തിരച്ചിലിനൊടുവില്‍ മൃതദേഹം നദിയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി ഫെറി ബോട്ട് ലെയ്ന് സമീപം നദിയിലേക്ക് ഇറങ്ങിയതിനു ശേഷമാണ് കുട്ടിയെ കാണാതായത്. പൊലീസ്, അണ്ടര്‍വാട്ടര്‍ സെര്‍ച്ച് ടീം , മൗണ്ടന്‍ റെസ്ക്യൂ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപകമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ച ശേഷം ഒരു മൃതദേഹം കണ്ടെത്തിയതായി സൗത്ത് യോര്‍ക്ക്ഷെയര്‍ പൊലീസ് അറിയിച്ചു. ഔപചാരിക തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും മക്കെന്‍സിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും

More »

ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
ഉഷ്ണതരംഗത്തിന് വിരാമം കുറിച്ച് യുകെയില്‍ ഈയാഴ്ച ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും എത്തുമെന്ന് മുന്നറിയിപ്പ്. ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഈ സമയങ്ങളില്‍ കൂടുതല്‍ തീവ്രമാകും എന്ന് എന്‍ എച്ച് എസ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഈ ലക്ഷണങ്ങളെ തീവ്രമാക്കുകയും, കൂടുതല്‍ തവണ ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടി വരികയും ചെയ്താല്‍ ഉടനടി നിങ്ങളുടെ ജി പിയുമായോ 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്‍ഹേലര്‍ ഉപയോഗിക്കണം എന്ന് നിങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും അത് ഉപയോഗിക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു. അത് എപ്പോഴും കൂടെകരുതാന്‍ മറക്കുകയുമരുത്. ആസ്തമ, സി ഒ പി ഡി തുടങ്ങിയവയുള്ളവര്‍ക്ക് ഏറെ സഹായകരമാണ് ഇന്‍ഹേലര്‍. യു കെയില്‍ ഏകദേശം 72 ലക്ഷത്തോളം ആസ്ത്മ രോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇടിയും മഴയും,

More »

ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
ലണ്ടനിലെ ട്യൂബ് ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്കുകള്‍ തുടങ്ങി. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ആണ് പണിമുടക്ക്. നാല് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (RMT) യൂണിയന്‍ അംഗങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം ഒഴിവാക്കുന്നതിനായി നടത്തിയ അവസാനഘട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ അവസാനിച്ചതോടെയാണ് പണിമുടക്ക് ഉറപ്പായത്. തൊഴിലാളികളുടെ ജോലിസമയം വര്‍ധിക്കാനും ഡ്രൈവര്‍മാരുടെ വിശ്രമ സമയം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്ക് ആവശ്യമായ ഉറപ്പുകള്‍ നല്‍കുന്നതില്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL) പരാജയപ്പെട്ടുവെന്ന് ആര്‍ എം റ്റി യൂണിയന്‍ ആരോപിച്ചു. അതേസമയം, സമരനടപടി നിരാശാജനകമാണെങ്കിലും ട്യൂബ് സര്‍വീസുകളുടെ പകുതിയെങ്കിലും നടത്താന്‍ ശ്രമിക്കുമെന്ന് ടി എഫ് എല്‍ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍

More »

സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിചരണ രംഗത്ത് ചികിത്സാ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ രോഗിക്കും സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഈ സംവിധാനം നടപ്പായാല്‍ വര്‍ഷംതോറും ഏകദേശം 20,000 എ& ഇ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനാകുമെന്നും 20 ദശലക്ഷം പൗണ്ട് വരെ ലാഭിക്കാനാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്‍എച്ച് എസ് മോഡണൈസേഷന്‍ ബില്ലിലാണ് ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബില്ലിന്റെ ഭാഗമായി നിലവിലുള്ള എന്‍എച്ച് എസ് ഇംഗ്ലണ്ട് പിരിച്ചുവിടുകയും അതിന്റെ ചുമതലകള്‍ ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിലേക്ക് (ഡിഎച്ച്എസ് സി) മാറ്റുകയും ചെയ്യും. പുതിയ സംവിധാനപ്രകാരം ആശുപത്രികള്‍, ജിപിമാര്‍, സാമൂഹിക പരിചരണ സേവനങ്ങള്‍ എന്നിവിടങ്ങളിലെ രോഗിവിവരങ്ങള്‍ സുരക്ഷിതമായി പരസ്പരം പങ്കുവെക്കും. ഇതോടെ രോഗികള്‍ ഓരോ തവണയും ചികിത്സാ ചരിത്രം ആവര്‍ത്തിച്ച്

More »

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
യുകെയിലെ ഭവനവിപണി വലിയൊരു വഴിത്തിരിവിലാണ്. യുദ്ധം സൃഷ്ടിച്ച അനിശ്ചിതാവസ്ഥകള്‍ക്കിടയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ, ഈ വര്‍ഷം ആദ്യമായി യുകെയിലെ ഭവനവില താഴ്ന്നു. പലിശ നിരക്കുകള്‍ ഉയരുന്നത് മൂലമാണ് മേയ് മാസത്തില്‍ വിലയെ ബാധിച്ചിരിക്കുന്നത്. മേയ് മാസത്തില്‍ വീടുകളുടെ ശരാശരി വിലയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 0.6% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തെ വിലയേക്കാള്‍ 1.7% വില കൂടുതലുമാണ്. ഇപ്പോഴത്തെ ശരാശരി യുകെ ഭവനവില 278,024 പൗണ്ടാണ്. എന്നാല്‍ വാര്‍ഷിക വില വളര്‍ച്ച 3 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സമ്മാനിച്ച അനിശ്ചിതാവസ്ഥ വിപണിയുടെ ചലനത്തെ ബാധിച്ചതായി നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. ഉയരുന്ന എണ്ണ വിലയും, വിപണിയിലെ പലിശ നിരക്കുകളും വെല്ലുവിളിയാകുന്നുണ്ട്.

More »

കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
യുകെയിലെ ഉന്നത വിദ്യാഭ്യാസം എന്നത് ഇനിയങ്ങോട്ട് അപ്രസക്തമാവുന്നു! രാജ്യത്തെ സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ മൂല്യത്തില്‍ പൊതു ജന വിശ്വാസം കുറയുന്നതായി സര്‍വേ പറയുന്നു. ഉയര്‍ന്ന ഫീസ്, വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന കട ബാധ്യത, ബിരുദ ധാരികളിലെ തൊഴില്‍ അവസരങ്ങളിലെ കുറവ് എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തില്‍ അതൃപ്തിയുണ്ടാകാന്‍ കാരണം. ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ് സര്‍വേ പ്രകാരം സര്‍വകലാശാല ബിരുദം നേടുന്നതു പണവും സമയവും നഷ്ടപ്പെടലാണെന്ന് കരുതുന്ന വലിയൊരു ശതമാനം ഉണ്ടെന്നതാണ്. 2005ലെ 14 ശതമാനത്തില്‍ നിന്ന് 2025 ല്‍ 34 ശതമാനമായി ഉയര്‍ന്നു. അതുപോലെ ബിരുദ ധാരികള്‍ സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കുമെന്ന വിശ്വാസമുള്ളവര്‍ 50 ശതമാനത്തില്‍ നിന്ന് 36 ശതമാനമായി കുറഞ്ഞു. 1983-ല്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ വെറും 6 ശതമാനം പേര്‍ മാത്രമാണ് സര്‍വകലാശാലകളില്‍ പ്രവേശിച്ചിരുന്നത്. എന്നാല്‍ 2025-ഓടെ അത് 36

More »

ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
ഇറാന്‍ യുദ്ധം സകല മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പണപ്പെരുപ്പം ഇതിന്റെ ഫലമായി ഉയരുമ്പോള്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കിലും കുറയ്ക്കാന്‍ കഴിയാതെ പോകുമ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഇതിനകം തന്നെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സമ്മര്‍ദം ഭവനവിപണിയില്‍ മറ്റൊരു പ്രതിഭാസത്തിനാണ് വഴിയൊരുക്കുന്നത്. രാജ്യത്തെ ഭവനവിലയെ 'റിവേഴ്‌സ്' ഗിയറിലാക്കാന്‍ ഈ അവസ്ഥ ഇടയാക്കുന്നു. അതായത് ഈ വര്‍ഷം ഭവനവില മുന്നേറുന്നതിന് പകരം താഴേക്ക് ഇറങ്ങുമെന്നതാണ് സ്ഥിതിയെന്ന് മുന്‍നിര എസ്റ്റേറ്റ് ഏജന്റ് പ്രവചിക്കുന്നു. 2026-ല്‍ ഭവനവില 2 ശതമാനം താഴുമെന്നാണ് സാവില്‍സ് പ്രവചിക്കുന്നത്. 2 ശതമാനം വര്‍ദ്ധിക്കുമെന്ന മുന്‍ പ്രവചനമാണ് നിലവിലെ സാഹചര്യത്തില്‍ തിരുത്തപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സൃഷ്ടിക്കുന്ന ഗുരുതര സാമ്പത്തിക

More »

യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
യുകെയിലെത്തിച്ച മലയാളി യുവാവിന് വിസാ പ്രകാരം വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് തൊഴിലുടമ നഷ്ടപരിഹാരം നല്‍കണമെന്ന് തൊഴില്‍ ട്രൈബ്യൂണല്‍ വിധിച്ചു. ഒരു വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളുമടക്കം ആണിത്. ബ്രക്‌സിറ്റിന് ശേഷമുള്ള വിസാ നയമനുസരിച്ചാണ് രോഗി പരിചരണത്തിനുള്ള തൊഴില്‍ വീസയില്‍ ഷബിന്‍ ഷാജി 2023 ല്‍ ബ്രിട്ടനിലെ സ്റ്റാന്‍ഫഡിലെത്തിയത്. എന്നാല്‍ ഒരു വര്‍ഷത്തോളം തൊഴിലുടമയായ സ്വാന്‍ കെയര്‍ സൊല്യൂഷന്‍സ് ഒരു ജോലിയും നല്‍കിയില്ല എന്നായിരുന്നു പരാതി. ആരോഗ്യ മേഖലയില്‍ യുകെയില്‍ ഒട്ടേറെ ഒഴിവുകളുണ്ടെന്ന യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സറുടെ പ്രചാരണത്തില്‍ വിശ്വസിച്ചാണ് ഷിബിന്‍ കേരളത്തിലെ ജോലി ഉപേക്ഷിച്ച് യുകെയില്‍ പോകാന്‍ തീരുമാനിച്ചത്. യൂട്യൂബറാണ് ഏജന്റിനെ പരിചയപ്പെടുത്തിയത്. 17000 പൗണ്ട് ഏജന്റിന് നല്‍കി. തുടര്‍ന്നാണ് വാട്‌സ് ആപ് വഴി യുകെ കനപ്‌നി അഭിമുഖം നടത്തിയത്. തുടര്‍ന്നാണ് വാട്‌സ്ആപ് വഴി യുകെ

More »

ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
അടച്ചിട്ട മുറികള്‍ക്കുള്ളിലെ തീവ്രപരിചരണത്തിന് പകരം പ്രകൃതിയോട് ചേര്‍ന്നുള്ള ചികിത്സാ അന്തരീക്ഷം ഒരുക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രി. ലോകത്തിലെ ആദ്യത്തെ റൂഫ്ടോപ്പ് തീവ്രപരിചരണ വാര്‍ഡ് സൗത്ത് ലണ്ടനിലെ പ്രമുഖ ആശുപത്രിയായ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് പ്രകൃതിഭംഗി ആസ്വദിക്കാനാകുന്ന രീതിയിലുള്ള അത്യാധുനിക തുറന്ന വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്ത പ്രശസ്ത ഗാര്‍ഡന്‍ ഡിസൈനര്‍മാരാണ് 'പുല്‍മേട്ടിലെ വാര്‍ഡ്' എന്ന ആശയത്തില്‍ ഈ പ്രത്യേക ഐസിയു സ്‌പേസ് ഒരുക്കിയത്. കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ ചാരിറ്റിയിലൂടെ സമാഹരിച്ച 22 കോടിയിലധികം രൂപ ചെലവഴിച്ചാണ് ആറു ബെഡുകളുള്ള ഈ വാര്‍ഡ് നിര്‍മ്മിച്ചത്. രോഗികളുടെ കിടക്കകള്‍ക്ക് സമീപമുള്ള പ്രത്യേക വാട്ടര്‍പ്രൂഫ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions