യു.കെ.വാര്‍ത്തകള്‍

ജോലി ദാതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍: തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡിലെത്തും
ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡിലെത്തുമെന്നു റിപ്പോര്‍ട്ട്. ദേശീയ മിനിമം വേതനത്തിലും നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിത വര്‍ധനവിലുമുള്ള മാറ്റം തൊഴില്‍ വിപണിയെ മാറ്റിമറിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ വര്‍ധിക്കുമെന്ന് വാള്‍സ്ട്രീറ്റിലെ പ്രധാന ബാങ്ക് പ്രവചിക്കുന്നു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി വര്‍ധനവു മൂലം ജോലി ദാതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ജെ പി മോര്‍ഗന്റെ പ്രവചന പ്രകാരം ബ്രിട്ടനിലെ തൊഴിലില്ലായ്മ 5.5 ശതമാനത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍- ഡിസംബര്‍ കാലത്ത് തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായിരുന്നുവെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് വ്യക്തമാക്കുന്നത്. റേച്ചല്‍ റീവ്‌സ് കൊണ്ടുവന്ന പ്രധാന പരിഷ്‌കാരത്തിലൊന്നായിരുന്നു ദേശീയ മിനിമം വേതനത്തിലെ വര്‍ധനവ്. ഒപ്പം

More »

യുകെയില്‍ ആദ്യമായി മരണാനന്തര ഗര്‍ഭപാത്ര ദാനത്തിലൂടെ കുഞ്ഞ് ജനിച്ചു
യുകെയില്‍ ആദ്യമായി മരണാനന്തര ഗര്‍ഭപാത്ര ദാനത്തിലൂടെ കുഞ്ഞിന്റെ ജനനം. ലണ്ടനിലെ ക്വീന്‍ ഷാര്‍ലറ്റ്‌സ് ആന്‍ഡ് ചെല്‍സി ആശുപത്രിയില്‍ 'ഹ്യൂഗോ' എന്ന പേരില്‍ ജനിച്ച ഈ കുഞ്ഞ്, ഗര്‍ഭപാത്രമില്ലാതെ ജനിച്ച ഗ്രേസ് ബെല്‍ (30) എന്ന യുവതിയുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷയായി. ഗ്രേസ് ബെല്‍ MRKH സിന്‍ഡ്രോം (Mayer-Rokitansky-Küster-Hauser) എന്ന അപൂര്‍വ അവസ്ഥയോടെയാണ് ജനിച്ചത്. 2024 ജൂണില്‍ ഓക്‌സ്‌ഫോര്‍ഡിലെ ചര്‍ച്ചില്‍ ഹോസ്പിറ്റലില്‍ പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മരണപ്പെട്ട ദാതാവിന്റെ ഗര്‍ഭപാത്രം ഗ്രേസിന് മാറ്റിവച്ചു. തുടര്‍ന്ന് ലിസ്റ്റര്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ IVF ചികിത്സയിലൂടെ ഭ്രൂണം ഗര്‍ഭപാത്രത്തിലേക്ക് മാറ്റി. 2025 ഡിസംബറില്‍, ക്രിസ്മസിന് തൊട്ടുമുമ്പ്, ഏഴ് പൗണ്ട് തൂക്കമുള്ള ഹ്യൂഗോ സിസേറിയനിലൂടെ ജനിച്ചു. ഗര്‍ഭപാത്രം നല്‍കിയ ദാതാവ് മരണാനന്തരമായി അഞ്ച് അവയവങ്ങള്‍ ദാനം ചെയ്ത് നാല് പേര്‍ക്ക് പുതുജീവന്‍

More »

കൊട്ടാരത്തില്‍ ആന്‍ഡ്രൂവിന് നഗ്‌ന മസാജ് നല്‍കിയെന്ന് സ്ത്രീയുടെ വെളിപ്പെടുത്തല്‍
ലണ്ടന്‍ : ബക്കിങ്ഹാം കൊട്ടാരത്തിലെ കിടപ്പുമുറിയില്‍ വച്ച് പ്രിന്‍സ് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്സറിനു താന്‍ നഗ്‌ന മസാജ് നല്‍കിയതായി വെളിപ്പെടുത്തല്‍. പ്രഫഷണല്‍ മസാജ് തെറാപ്പിസ്റ്റായ മോണിക്ക് ജിയാനെല്ലോനിയാണ് ഈ ആരോപണം ഉന്നയിച്ചത്. മോണിക്കിന്റെ വെളിപ്പെടുത്തലനുസരിച്ച്, ഗിസ്ലൈന്‍ മാക്സ്വെല്ലിന്റെ നിര്‍ദേശപ്രകാരം അവള്‍ കൊട്ടാരത്തിലേക്ക് പോയതും, സുരക്ഷാ പരിശോധനകളില്ലാതെ പ്രവേശനം സാധ്യമായതുമാണ്. ആന്‍ഡ്രൂവിന്റെ മുറിയിലെത്തിയപ്പോള്‍ ബാത്ത്‌റൂമില്‍ നിന്ന് ടവല്‍ ധരിച്ച് അദ്ദേഹം പുറത്തുവന്നുവെന്നും, പിന്നീട് ടവല്‍ മാറ്റിയെന്നും അവള്‍ പറഞ്ഞു. നഗ്‌നനായിരുന്നു എന്നത് ഒഴിച്ചാല്‍, പെരുമാറ്റത്തില്‍ ആന്‍ഡ്രൂ മാന്യനായിരുന്നു എന്നും മോണിക്ക് വ്യക്തമാക്കി. മസാജിന് നല്‍കിയ പ്രതിഫലം 75 പൗണ്ടാണെന്നും, അത് രാജകുടുംബത്തിന്റെ കൗട്ട്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള ചെക്കിലൂടെ നല്‍കിയതാണെന്നും അവള്‍

More »

സ്വന്തം പേരില്‍ പ്രോപ്പര്‍ട്ടിയുള്ളവര്‍ക്ക് വര്‍ഷത്തില്‍ 9 തവണ വരെ ടാക്‌സ് ഫയലിംഗ് വേണ്ടി വരുന്ന പരിഷ്‌കാരങ്ങള്‍ വരുന്നു!
ആയിരക്കണക്കിന് നികുതിദായകരെ നേരിട്ട്ബാധിക്കുന്ന വമ്പന്‍ നികുതി പരിഷ്‌കാരങ്ങള്‍ വരുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രതിസന്ധിയിലാക്കുന്ന മാറ്റങ്ങള്‍ വലിയ ഫൈനുകള്‍ അടിച്ചേല്‍പ്പിക്കാനും ഇടയാക്കും. ഈ സ്പ്രിംഗ് സീസണ്‍ മുതലാണ് പ്രോപ്പര്‍ട്ടി ഉടമകള്‍, സെല്‍ഫ് എംപ്ലോയ്ഡ്, തനിച്ച് വ്യാപാരം ചെയ്യുന്നവര്‍ എന്നിവര്‍ വരുമാനവും, ചെലവും റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ എച്ച്എം റെവന്യൂ & കസ്റ്റംസ് തയ്യാറെടുക്കുന്നത്. 'മേക്കിംഗ് ടാക്‌സ് ഡിജിറ്റല്‍ ഫോര്‍ ഇന്‍കം ടാക്‌സ്' എന്ന പേരിലാണ് പരിഷ്‌കാരം. അടുത്ത രണ്ട് വര്‍ഷത്തില്‍ മൂന്ന് മില്ല്യണ്‍ ആളുകളെ മാറ്റം ബാധിക്കുമെന്നാണ് കരുതുന്നത്. 2015-ല്‍ പ്രഖ്യാപിച്ച പദ്ധതികളാണ് ഒരു ദശകം വൈകി നടപ്പില്‍ വരുന്നത്. എന്നാല്‍ മാറ്റങ്ങളെ കുറിച്ച് ആളുകള്‍ക്ക് കാര്യമായി ധാരണയായില്ലാത്തത് പ്രതിസന്ധി

More »

ഏപ്രില്‍ മുതല്‍ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര അപ്പോയിന്റ്‌മെന്റ്; ജിപിമാര്‍ ലഭ്യമാകണം
എന്‍എച്ച്എസില്‍ ജിപിമാരുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായി പൊതുജനം കരുതുന്നത്. എന്നാല്‍ ഏപ്രില്‍ മാസം മുതല്‍ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് അതേ ദിവസം തന്നെ അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കാന്‍ ജിപിമാര്‍ക്ക് മുന്നില്‍ നിബന്ധന വരുകയാണ്. പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ട് പ്രകാരമാണ് അടിയന്തര ആവശ്യങ്ങള്‍ക്കും രോഗികള്‍ കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടിന് അവസാനം വരുന്നത്. രോഗികള്‍ക്ക് സുപ്രധാന വിജയമായി അവതരിപ്പിക്കുന്ന പദ്ധതി ഡോക്ടര്‍മാരെ രോഷാകുലരാക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പകുതിയോളം പൊതുജനങ്ങളാണ് തങ്ങളുടെ ആരോഗ്യ ആശങ്ക സംബന്ധിച്ച് ജിപിയെ അറിയിക്കുന്നത് വൈകിപ്പിക്കുകയോ, ഒഴിവാക്കുകയോ ചെയ്തതെന്നാണ് പുതിയ സര്‍വ്വെ നല്‍കുന്ന ഞെട്ടിക്കുന്ന വിവരം. ലോക്കല്‍ പ്രാക്ടീസിനെ

More »

സഹാറയില്‍ നിന്ന് യുകെയിലേയ്ക്ക് പൊടിക്കാറ്റ് വരുന്നു; ഉടന്‍ ചുവപ്പ് മഴ; താപനില 18 ഡിഗ്രി വരെയാകും
കാറ്റും മഴയും വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും അനുഭവിച്ചുവരുന്ന ബ്രിട്ടനില്‍ ഇനി അടുത്തത് ചുവപ്പു മഴ. സഹാറയില്‍ നിന്ന് യുകെയിലേയ്ക്ക് ചുവപ്പു പൊടിക്കാറ്റ് എത്തുന്നതിന്റെ ഫലമായാണ് ഈ പ്രതിഭാസം. സഹാറയില്‍ നിന്നുള്ള ചുവന്ന ധൂളികള്‍ അന്തരീക്ഷത്തില്‍ എത്തുന്നതോടെയാണ് യുകെയില്‍ ഇത് സംഭവിക്കുക. കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിട്ടറിംഗ് സെര്‍വീസിലെ (കാംസ്) ശാസ്ത്രജ്ഞര്‍ ആണ് ബ്രിട്ടനില്‍ വൈകാതെ ചുവപ്പുഴയുണ്ടാവും എന്ന് അറിയിച്ചിരിക്കുന്നത്. ചുവപ്പു ധൂളികളും വഹിച്ചുള്ള വായുപ്രവാഹം ഇപ്പോള്‍ യൂറോപ്പിലൂടെ യുകെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ബ്രിട്ടനില്‍, ഇപ്പോഴും തുടരുന്ന മഴയുമായി ഈ പൊടിപടലങ്ങള്‍ കലരുമ്പോള്‍, ചുവപ്പ് നിറത്തിലുള്ള വെള്ളമായിരിക്കും നിലത്തു പതിക്കുക. രക്തമഴ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും എന്നതല്ലാതെ ഈ പ്രതിഭാസം കൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഒന്നും

More »

എപ്സ്റ്റീന്‍ ഫയല്‍സ്; മുന്‍ യുഎസ് അംബാസിഡര്‍ പീറ്റര്‍ മണ്ടേല്‍സനെ അറസ്റ്റ് ചെയ്തു
കുട്ടിപീഡകന്‍ എപ്സ്റ്റീന്‍ ബന്ധത്തിന്റെ പേരില്‍ ലോകത്തെ പല പ്രമുഖരും പുലിവാല് പിടിച്ചിരിക്കുകയാണ്. ഇപ്പോള്‍ യുകെയുടെ മുന്‍ യുഎസ് അംബാസിഡറിന്റെ അറസ്റ്റിലേയ്ക്കും വിഷയം എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം സ്‌കോട്ട്‌ലണ്ട് യാര്‍ഡ് എലൈറ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്ത പീറ്റര്‍ മണ്ടേല്‍സനെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ കുട്ടിപ്പീഡകനായ ഫിനാന്‍ഷ്യര്‍ ജെഫ്രി എപ്സ്റ്റീന് ചോര്‍ത്തിയെന്ന ആരോപണങ്ങളിലാണ് അറസ്റ്റ്. ബിസിനസ്സ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കവെയാണ് മണ്ടേല്‍സണ്‍ ചതിച്ചത്. മെട്രോപൊളിറ്റന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ടീമാണ് മണ്ടേല്‍സനെ അറസ്റ്റ് ചെയ്തത്. പൊതു ഓഫീസില്‍ വെച്ച് അച്ചടക്ക ലംഘനം നടത്തിയെന്ന ആരോപണത്തിലാണ് നടപടി. ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ലേബറിന്റെ ആര്‍ക്കിടെക്ടായി അറിയപ്പെടുന്ന മണ്ടേല്‍സനെ

More »

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ വിലക്കുമെന്ന വാഗ്ദാനവുമായി റിഫോം യുകെ
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാനുള്ള എല്ലാ അടവുകളും പയറ്റാന്‍ റിഫോം യുകെ. മറ്റ് പാര്‍ട്ടികള്‍ മാറി ചിന്തിക്കാത്ത പക്ഷം ജനം നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുമെന്നാണ് സൂചന. അധികാരം ലക്ഷ്യമിട്ടു കുടിയേറ്റ വിരുദ്ധത പറയുന്ന റിഫോം യുകെ തങ്ങളുടെ വാഗ്ദാനങ്ങള്‍ ഒരു പടി കൂടി കടന്നു പ്രഖ്യാപിക്കുന്ന തിരക്കിലാണ്. പൊതുതെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തുമെന്ന് റിഫോം യുകെ സൂചിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിര്‍ത്തലാക്കാനുള്ള പദ്ധതികളെ വ്യക്തിപരമായി പിന്തുണയ്ക്കുമെന്നാണ് റിഫോമിന്റെ ഹോം ഓഫീസ് വക്താവ് സിയാ യൂസഫ് വ്യക്തമാക്കിയത്. 'പൊതുസ്ഥലത്ത് മുഖാവരണം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഈ നിയമം നടപ്പാക്കിയാല്‍ പലവിധത്തിലുള്ള ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിന്റെ ഭാഗമായി മാറാന്‍ ഇത് സഹായിക്കും. ആളുകളെ

More »

ആന്‍ഡ്രൂവിനെതിരെ അസാധാരണ നീക്കം; പുറത്താക്കലിന് വേണം 14 രാജ്യങ്ങളുടെ അനുമതി
ബ്രിട്ടീഷ് രാജകുടുംബത്തെയും രാഷ്ട്രീയ ഭരണ സിരാകേന്ദ്രങ്ങളേയും ഒരു പോലെ ഞെട്ടിച്ചുകൊണ്ട് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സറെ രാജകീയ പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യാനുള്ള നീക്കങ്ങള്‍ ലേബര്‍ സര്‍ക്കാര്‍ ശക്തമാക്കി. മോശം പെരുമാറ്റം, ലൈംഗീക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം എന്നീ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം നേരിടവേയാണ് ആന്‍ഡ്രൂവിനെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പ്രതിരോധ മന്ത്രി ലൂക്ക് പോളാര്‍ഡ് ആണ് ഈ നിര്‍ണ്ണായക വിവരം അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ എപ്സ്റ്റീന്‍ വിവാദത്തെ തുടര്‍ന്ന് ആന്‍ഡ്രൂവിന്റെ രാജകുമാരന്‍ എന്ന പദവിയും മറ്റ് സൈനിക ബഹുമതികളും ചാള്‍സ് രാജാവ് റദ്ദാക്കിയിരുന്നു. എങ്കിലും നിലവിലെ നിയമമനുസരിച്ച് ബ്രിട്ടീഷ് സിംഹാസനത്തിലേക്കുള്ള എട്ടാമത്തെ അവകാശിയാണ് ആന്‍ഡ്രൂ. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions