യു.കെ.വാര്‍ത്തകള്‍

വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
വിദേശത്ത് നിന്ന് എത്തിയ കെയര്‍ തൊഴിലാളികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വെയില്‍സില്‍ ആദ്യമായി കാര്‍ഡിഫ് സിറ്റി കൗണ്‍സില്‍ ‘മൈഗ്രന്റ് കെയര്‍ വര്‍ക്കേഴ്സ് ചാര്‍ട്ടര്‍’ ഔദ്യോഗികമായി അംഗീകരിച്ചു. യുണിസണുമായി സഹകരിച്ച് രൂപപ്പെടുത്തിയ ഈ ചാര്‍ട്ടര്‍, കെയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനീതികള്‍ അവസാനിപ്പിക്കാനും തൊഴില്‍ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്നതാണ്. ഹോം നേഴ്സിങ്ങും റസിഡന്‍ഷ്യല്‍ കെയറിലും ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നൂറുകണക്കിന് വിദേശ തൊഴിലാളികളെയാണ് കൗണ്‍സില്‍ ആശ്രയിക്കുന്നത്. വിസാ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ചൂഷണം, ഭീഷണി, അന്യായ തൊഴില്‍ നിബന്ധനകള്‍ എന്നിവയ്‌ക്ക് എതിരായ ശക്തമായ നടപടിയായാണ് ചാര്‍ട്ടറിനെ കൗണ്‍സില്‍ കാണുന്നത്. കൗണ്‍സില്‍ കരാര്‍ നല്‍കുന്ന കെയര്‍ സ്ഥാപനങ്ങള്‍ സുതാര്യവും നൈതികവുമായ നിയമന നടപടികള്‍ പാലിക്കണം. കുറഞ്ഞത് ‘റിയല്‍ ലിവിംഗ് വേജ്’

More »

2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
2026ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ടു. ബ്രക്സിറ്റിന് ശേഷം പാസ്‌പോര്‍ട്ടിന്റെ കരുത്ത് കുറയുന്നുവെന്ന സൂചനകളുമായി യുകെ 182 രാജ്യങ്ങളിലേക്കുള്ള വിസരഹിത പ്രവേശനത്തോടെ ഏഴാം സ്ഥാനത്താണ്. ഇന്ത്യ ടോപ് 10 പട്ടികയില്‍ ഇടംനേടിയില്ല. അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ)യുടെ വിവരങ്ങളെ അടിസ്ഥാനമാക്കി 199 രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 192 രാജ്യങ്ങളിലേക്കാണ് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിന് വിസയില്ലാതെ പ്രവേശനം സാധ്യമാകുന്നത്. ജപ്പാനും ദക്ഷിണ കൊറിയയും 188 രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തോടെ രണ്ടാം സ്ഥാനം പങ്കിട്ടു. ഡെന്‍മാര്‍ക്ക്,

More »

എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
വനിതകളുടെ ചേഞ്ചിംഗ് റൂം ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരി ഉപയോഗിച്ചത് സംബന്ധിച്ച് എംപ്ലോയ്‌മെന്റ് കേസിന് പോയ വനിതാ നഴ്‌സുമാര്‍ക്ക് വിജയം. ജോലി സ്ഥലത്ത് വനിതാ നഴ്‌സുമാര്‍ക്ക് ഇതിന്റെ പേരില്‍ അപമാനത്തിന് ഇരയാകേണ്ടി വന്നുവെന്നാണ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ ജഡ്ജ് വിധിച്ചത്. വനിതാ നഴ്‌സുമാരുടെ അന്തസ്സ് കെടുത്തുകയും, ജോലി സ്ഥലത്ത് വിദ്വേഷം ജനിപ്പിക്കുന്ന, നാണകെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് ജഡ്ജ് കണ്ടെത്തിയത്. ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്ത ഏഴ് വനിതാ നഴ്‌സുമാരാണ് എംപ്ലോയറായ കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റിനെതിരെ പരാതി നല്‍കിയത്. ട്രാന്‍സ് സഹനഴ്‌സായ റോസ് ഹെന്‍ഡേഴ്‌സണ്‍ വനിതകളുടെ സൗകര്യം ഉപയോഗിക്കുന്നതിന്റെ പേരില്‍ ഉന്നയിച്ച എതിര്‍പ്പാണ് ഇതിലേക്ക് നയിച്ചത്. പുരുഷനായി ജനിച്ച, ട്രാന്‍സ് നഴ്‌സിനെ

More »

ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
ജീവിതച്ചെലവ് വര്‍ധിക്കുന്നതും, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വാങ്ങാനുള്ള ബുദ്ധിമുട്ടും ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ അബോര്‍ഷന്‍ നിരക്ക് 11% കൂടിയെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയിരം പേരില്‍ 23.0 എന്ന തോതിലാണ് സ്ത്രീകളിലെ അബോര്‍ഷന്‍ നിരക്ക്. 1967-ല്‍ അബോര്‍ഷന്‍ ആക്ട് നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. 'ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമായ സമയത്തെ അബോര്‍ഷന്‍ രീതിയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. അബോര്‍ഷന്‍ നിരക്ക് എന്ത് കൊണ്ട് വര്‍ധിക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം', രാജ്യത്തെ ഏറ്റവും വലിയ അബോര്‍ഷന്‍ സേവനദാതാക്കളായ ബിപിഎഎസിലെ ചീഫ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ കാറ്റി സാക്‌സണ്‍ പറഞ്ഞു. സാമ്പത്തിക കാരണങ്ങള്‍ മൂലം ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍

More »

ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
ചികിത്സയില്‍ ഗുരുതരമായ പിഴവു കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം ജോലിയില്‍ നിന്ന് സസ്‌പെന്‍ഷന്‍. നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിലാണ് നഴ്‌സിനെതിരെ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയത്. തൊഴിലിന്റെ വിശ്വാസ്യതയെ ബാധിക്കും വിധത്തിലുള്ള വീഴ്ചകളാണ് നഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. രോഗികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ പരാജയപ്പെട്ടത് പ്രൊഫഷണല്‍ മിസ്‌കണ്ടക്ടായി കോടതി കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതും രോഗികളുടെ പരിചരണത്തില്‍ അശ്രദ്ധ കാണിച്ചതുമാണ് നടപടിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചികിത്സാ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടപടിയിലേക്കെത്തിയത്. രോഗികള്‍ക്ക് നല്‍കേണ്ട മരുന്നിന്റെ അളവില്‍ തെറ്റുപറ്റിയതായും കൃത്യസമയം മരുന്നു നല്‍കുന്നതില്‍ പരാജയപ്പെട്ടതായും

More »

വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
വീണ്ടും യുകെയില്‍ മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ നല്‍കിയ മുന്നറിയിപ്പില്‍ നിരവധി പ്രദേശങ്ങളില്‍ മഞ്ഞു വീഴുന്നത് ശക്തമാകുമെന്ന് വ്യക്തമാക്കി. കനത്ത മൂടല്‍ മഞ്ഞില്‍ കാഴ്ച പരിധി കുറയുമെന്നതിനാല്‍ യാത്ര തിരിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജനുവരി 20 ഓടെ തണുപ്പു ശക്തമാകും. 29 വരെ മഞ്ഞു വീഴ്ച തുടരുമെന്നും മുന്നറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയും കിഴക്കന്‍ മേഖലയില്‍ വരണ്ട കാലാവസ്ഥയുമാകും. താപനില വളരെ താഴുന്നതോടെ മഞ്ഞുവീഴ്ച ഉയരും. ജനുവരി 27, 28 തിയതികളില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് പ്രവചിക്കുന്നത്. ബര്‍മിംഗ്ഹാമിലും മാഞ്ചസ്റ്ററിലും ഗ്ലാസ്‌ഗോയിലും എഡിന്‍ബര്‍ഗിലും ജനുവരി 26ന് ശേഷം മഞ്ഞുവീഴ്ച ശക്തമാകും. ഗതാഗത പ്രതിസന്ധിയും ഫ്ലൂ ഉള്‍പ്പെടെ ആരോഗ്യ പ്രതിസന്ധിയും രൂക്ഷമാകുമെന്നും ജാഗ്രത തുടരണമെന്നുമാണ്

More »

നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് നാടകീയമായി ചാടാനൊരുങ്ങിയ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി ടോറി ലീഡര്‍ കെമി ബാഡെനോക്. കൂട്ടത്തില്‍ നിന്ന് മറുഭാഗത്ത് സഹായം നല്‍കിവന്ന ജെന്റിക്കിനെ സ്വയം തയ്യാറാക്കിയ രാജിവെയ്ക്കല്‍ പ്രസംഗമാണ് കുടുക്കിയത്. രാജി പ്രസംഗത്തിന് ഒരുക്കിയ പേപ്പറില്‍ ഒരു ഭാഗം താഴെ വീഴുകയും, ജെന്റിക്ക് ടീമിന്റെ സഹായി ഇത് കണ്ട് കണ്‍സര്‍വേറ്റീവ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. ഇതോടെ റിഫോമിലേക്ക് മറുകണ്ടം ചാടാന്‍ കാത്തിരിക്കുന്ന ജെന്റിക്കിനെ ടോറി നേതാവ് കെമി ബാഡെനോക് കൈയോടെ പിടികൂടി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പാര്‍ട്ടി നടപടി വന്നതോടെ നീട്ടിവെച്ചിരുന്ന നടപടി 12 മണിക്കൂറിനുള്ളില്‍ നടപ്പാക്കി ജെന്റിക്ക് റിഫോം പാര്‍ട്ടിയില്‍ എത്തി. നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയിലേക്ക് നടന്നിട്ടുള്ള ഏറ്റവും വലിയ ചുവടുമാറ്റമെന്നാണ് ഇതിനെ

More »

ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് അടിയന്തര സഹായമായി പണം ലഭ്യമാക്കാന്‍ പുതിയ ഫണ്ടിംഗ് പദ്ധതിയുമായി സര്‍ക്കാര്‍. ഏപ്രില്‍ തുടക്കത്തില്‍ ആരംഭിക്കുന്ന ക്രൈസിസ് ആന്‍ഡ് റെസിലിയന്‍സ് ഫണ്ട് അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1 ബില്യണ്‍ പൗണ്ട് നല്‍കും. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചാലും ഇല്ലെങ്കിലും ആളുകള്‍ക്ക് അവരുടെ പ്രാദേശിക കൗണ്‍സില്‍ വഴി അടിയന്തര ഫണ്ടുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയും. ബോയിലര്‍ പൊട്ടിയതുപോലെ, ജോലി നഷ്ടപ്പെടുന്നത് പോലെ, 'പെട്ടെന്നുള്ള, അപ്രതീക്ഷിത ചെലവോ വരുമാന ഇടിവോ' ഉണ്ടാകുന്ന സാമ്പത്തിക ഞെട്ടലിലുള്ള ആളുകള്‍ക്ക് കൗണ്‍സിലുകള്‍ക്ക് പണം നല്‍കാന്‍ കഴിയുമെന്ന് പുതിയ നിയമങ്ങള്‍ പറയുന്നു. 2021-ല്‍ സ്ഥാപിതമായതിനുശേഷം തുടര്‍ച്ചയായി നീട്ടിക്കൊണ്ടിരുന്ന താല്‍ക്കാലിക ഗാര്‍ഹിക സഹായ ഫണ്ടിന് പകരമാണിത്, എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകേണ്ടതായിരുന്നു.

More »

വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
യുകെയില്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. കുറഞ്ഞ വിലയില്‍ വീട് വാങ്ങാന്‍ ഒരു സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ശരാശരി എസ്‌റ്റേറ്റ് ഏജന്റിന് 32 വീടുകള്‍ വില്‍ക്കാനായി കൈയിലുണ്ടെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റില്‍ സൂപ്ല പറയുന്നു. 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ലണ്ടനില്‍ വില്‍ക്കാനുള്ള വീടുകളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് പ്രധാന കാരണം. ഇവിടെ പ്രോപ്പര്‍ട്ടി വിപണി അല്‍പ്പം ബുദ്ധിമുട്ട് നേരിടുന്ന നിലയിലാണ്. 2025 അവസാനത്തില്‍ പ്രോപ്പര്‍ട്ടി വിപണി അല്‍പ്പം മെല്ലെപ്പോക്കിലേക്ക് നീങ്ങിയിരുന്നു. ബജറ്റില്‍ പുതിയ പ്രോപ്പര്‍ട്ടി നികുതികള്‍ വരുമെന്ന ആശങ്കയിലായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം വീടുകള്‍ മാറാനുള്ള ആഗ്രഹം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സൂപ്ല പറയുന്നു. വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണമേറിയതോടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions