യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
ഇംഗ്ലണ്ടിലെ പബ്ബുകള്‍, ക്ലബ്ബുകള്‍, തത്സമയ സംഗീതവേദികള്‍ എന്നിവയ്ക്ക് 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. 2027 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പദ്ധതിയിലൂടെ ഒരു സാധാരണ പബ്ബിന് അടുത്ത സാമ്പത്തിക വര്‍ഷം ഏകദേശം 1,100 പൗണ്ട് വരെ നികുതി ലാഭിക്കാനാകുമെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. പ്രതിവര്‍ഷം ഏകദേശം 100 മില്യണ്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള ധനം നിലവിലെ ചില നികുതി ഇളവുകള്‍ പുനഃപരിശോധിച്ചും നികുതി വെട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കിയും കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ തത്സമയ സംഗീതവേദികള്‍ക്ക് ഇളവ് ലഭിക്കില്ല. ഏതൊക്കെ സ്ഥാപനങ്ങളാണ് പദ്ധതിക്ക്

More »

യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
യുകെയില്‍ അടുത്ത ആഴ്ച വീണ്ടും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പല ഭാഗങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ചിലയിടത്തു 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഈ വാരാന്ത്യത്തില്‍ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മഴ ലഭിക്കുന്നതോടെ താല്‍ക്കാലിക ആശ്വാസമുണ്ടാകുമെങ്കിലും, അടുത്ത ആഴ്ച മുതല്‍ വീണ്ടും ഉയര്‍ന്ന മര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ തെക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ചൂട് ശക്തമാകുമെന്നാണ് വിലയിരുത്തല്‍.ഇത് പല പ്രദേശങ്ങളിലും ഈ വര്‍ഷത്തെ നാലാമത്തെ ഹീറ്റ് വേവിന് വഴിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മോണ്‍മൗത്ത്ഷയറിലെ ഉസ്‌ക് നഗരത്തിലും ഡെവണിലെ എക്‌സിറ്ററിലും വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി 20 ദിവസമായി ഹീറ്റ് വേവ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന താപനില രേഖപ്പെടുത്തി. ഈ വര്‍ഷത്തെ

More »

ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ആഴ്ചയില്‍ തന്നെ ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ 500-ലേറെ അനധികൃത കുടിയേറ്റക്കാര്‍ യുകെയിലെത്തിയതായി കണക്കുകള്‍. ഇതോടെ അതിര്‍ത്തി സുരക്ഷയും കുടിയേറ്റ നിയന്ത്രണവും സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ആന്‍ഡി ബേണ്‍ഹാമിനോട് പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടു. ഹോം ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ആഴ്ചയില്‍ ആറ് ബോട്ടുകളിലായി 500-ലധികം പേരാണ് ചാനല്‍ കടന്നെത്തിയത്. ഇവയില്‍ ഒരു 12 മീറ്റര്‍ നീളമുള്ള ബോട്ടില്‍ മാത്രം 165 പേരുണ്ടായിരുന്നതായും, ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ ആളുകളുമായി എത്തിയ ബോട്ടാണിതെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെ വേറെയും ബോട്ടുകള്‍ കണ്ടെത്തിയതോടെ ആകെ 600-ഓളം പേര്‍എത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തന്റെ ആദ്യ ആഴ്ചയിലെ പ്രസംഗങ്ങളിലൊന്നിലും പ്രധാനമന്ത്രി കുടിയേറ്റ

More »

ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
ഫിഫ ലോകകപ്പ് 2026 മത്സരങ്ങളോടനുബന്ധിച്ച് യുകെയില്‍ ഗാര്‍ഹിക പീഡന പരാതികളില്‍ വലിയ തോതില്‍ വര്‍ധനയുണ്ടായതായി യുകെ ഫുട്‌ബോള്‍ പൊലീസിംഗ് യൂണിറ്റിന്റെ വിലയിരുത്തല്‍. ലോകകപ്പ് കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍ ഗണ്യമായ പങ്കും ഗാര്‍ഹിക പീഡന കേസുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട അമിത മദ്യപാനമാണ് പരാതികള്‍ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളിലൊന്നെന്ന് യുകെ ഫുട്‌ബോള്‍ പൊലീസിംഗിന്റെ ദേശീയ മേധാവി ചീഫ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് റോബര്‍ട്സ് പറഞ്ഞു. ടൂര്‍ണമെന്റ് കാലയളവില്‍ ആകെ 2,322 ഫുട്‌ബോള്‍ അനുബന്ധ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 384 കേസുകള്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ആകെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ ഏകദേശം 17 ശതമാനവും ഗാര്‍ഹിക പീഡന കേസുകളായിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് 391 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 2024 യൂറോപ്യന്‍

More »

ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
ലണ്ടന്‍ : ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇംഗ്ലണ്ടിലെ മിക്ക പ്രാദേശിക ബസ് സര്‍വീസുകളിലും ഒറ്റയാത്രയുടെ പരമാവധി നിരക്ക് വീണ്ടും രണ്ട് പൗണ്ടായി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ചു. ലണ്ടന്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ 2027 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി ആ വര്‍ഷം മുഴുവന്‍ തുടരും. യാത്രാച്ചെലവ് കാരണം ആരും പൊതുഗതാഗതം ഉപയോഗിക്കുന്നതില്‍നിന്ന് പിന്തിരിയരുതെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് താങ്ങാവുന്ന ഗതാഗതസൗകര്യം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബേണ്‍ഹാം പറഞ്ഞു. ജീവിതച്ചെലവ് കുറയ്ക്കുന്ന സര്‍ക്കാരാകുമെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം. പദ്ധതിക്കായി 500 മില്യണ്‍ പൗണ്ടിലധികം ചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ 454 മില്യണ്‍ പൗണ്ട് ഊര്‍ജസുരക്ഷാ-നെറ്റ് സീറോ വകുപ്പിന്റെ ഫണ്ടില്‍നിന്ന് പുനര്‍വിനിയോഗിച്ചാണ് കണ്ടെത്തുക. വിദേശ

More »

ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
യുകെയിലെ ജയിലുകളിലെ തിക്കും തിരക്കും പരിഗണിച്ച് കുറ്റവാളികളെ ശിക്ഷ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മോചിപ്പിക്കാനുള്ള സ്‌കീം പ്രതിസന്ധിയില്‍. സ്‌കീം റിവ്യൂ ചെയ്യാന്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ഉത്തരവ് നല്‍കിയെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് നിലവിലെ സൂചന. പോലീസുകാരന്‍ ആന്‍ഡ്രൂ ഹാര്‍പ്പറുടെ കൊലയാളികളും ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുറത്തുവരുമെന്ന് വ്യക്തമായതോടെ വിഷയം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 13 വര്‍ഷത്തെ ശിക്ഷ കിട്ടിയ കൊലയാളികള്‍ പകുതി ശിക്ഷ പോലും പൂര്‍ത്തിയാക്കും മുന്‍പ് പുറത്തിറങ്ങുന്നതിനെ ഹാര്‍പ്പറുടെ വിധവ ലിസി ഹാര്‍പ്പര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സെപ്റ്റംബറിലാണ് പുതിയ സെന്റന്‍സിംഗ് ആക്ട് നിലവില്‍ വരുന്നത്. കുറ്റവാളികളെ മുന്‍കൂര്‍ മോചിപ്പിക്കുന്ന ഈ സ്‌കീം പ്രകാരം 6000 ക്രിമിനലുകളെങ്കിലും പുറത്തിറങ്ങുമെന്നാണ് കണക്ക്.

More »

പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
കോവിഡ് കാലത്ത് യുകെയില്‍ പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ഇന്ത്യന്‍ വംശജരായ ജോഗേഷ് ഭണ്ഡാരി(59) ഭാര്യ മീനാക്ഷി ഭണ്ഡാരി(58) എന്നിവരാണ് തട്ടിപ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ കമ്പനിയില്‍ ജീവനക്കാരനായ ക്രെയ്ഗ് മോറിസും(43) കേസില്‍ കുറ്റക്കാരനാണ്. ഓഗസ്റ്റ് 21-ന് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കും. ലോകമാകെ കോവിഡ് വ്യാപനമുണ്ടായ 2020-21 കാലത്താണ് ദമ്പതിമാര്‍ തട്ടിപ്പ് നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റി(പിപിഇ)ന് വലിയ ക്ഷാമം നേരിട്ടിരുന്നു. ഈ അവസരം മുതലെടുത്താണ് ദമ്പതിമാര്‍ പണം തട്ടിയത്. പിപിഇ കിറ്റിന്റെ ഭാഗമായ നെട്രൈല്‍ ഗ്ലൗസുകള്‍ വിതരണം ചെയ്യാമെന്ന് വാഗ്ദാനംചെയ്താണ് ജോഗേഷ് ഭണ്ഡാരി വന്‍തോതില്‍ പണം കൈക്കലാക്കിയത്. ഇതിനായി 2020-ല്‍ കമ്പനി സ്ഥാപിച്ച ഇയാള്‍, വിശ്വാസം നേടാനായി കമ്പനിയുടെ

More »

യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
യുകെയില്‍ തൊഴില്‍ മേഖല കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോകുന്നു. രാജ്യത്തെ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് എംപ്ലോയേഴ്‌സ്. ജൂണ്‍ മാസത്തിലെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതോടെയാണ് രാജ്യത്തെ തൊഴില്‍ മേഖല ഏത് ഭാഗത്തേക്കാണ് ചായുന്നതെന്ന് വ്യക്തമായത്. ജോബ് വേക്കന്‍സികള്‍ 712,000 ആയാണ് കുറഞ്ഞിരിക്കുന്നത്. മേയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ എംപ്ലോയേഴ്‌സ് പുതിയ ജീവനക്കാരെ എടുക്കുന്നത് നിര്‍ത്തിവെച്ചതാണ് ഇതിന് കാരണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു. മേയ് മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുന്നതായും കണക്കുകള്‍ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജ്ജം കണ്ടെത്താനുള്ള ദൗത്യവുമായി ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെയാണ് തൊഴിലുകളുടെ എണ്ണം ചുരുങ്ങുന്നതായി വ്യക്തമായത്. തന്റെ 10 വര്‍ഷത്തെ ഇക്കണോമിക്

More »

തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
ചൂടേറിയ കാലാവസ്ഥ തുടരുന്നതിനിടയില്‍ പത്ത് ദശലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഹോസ്‌പൈപ്പ് നിരോധനം പ്രഖ്യാപിച്ച് തേംസ് വാട്ടര്‍ രംഗത്തെത്തി. വ്യാഴാഴ്ച്ച അതിരാവിലെ 12.01 മുതലായിരിക്കും നിരോധനം നിലവില്‍ വരിക. എന്നിരുന്നാലും, നിയന്ത്രണങ്ങള്‍ ഇപ്പോള്‍ മുതല്‍ തന്നെ പിന്തുടരുവാനാണ് കമ്പനി ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലണ്ടനിലെയും, തേംസ് വാലിയിലെയും ഹോം കൗണ്ടികളിലെയും ഏകദേശം 10.1 മില്യണ്‍ ഉപഭോക്താക്കളെയും ഈ നിരോധനം ബാധിക്കും. എന്നാല്‍, മലിനജലം മാത്രം കൈകാര്യം ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. നിരോധനം നിലവില്‍ വരുന്നതോടെ ചെടികള്‍ക്ക് വെള്ളം നനയ്ക്കുക, കാര്‍ കഴുകുക, പാഡ്‌ലിംഗ് പൂളുകളും ഹോട്ട് ടബ്ബുകളും നിറയ്ക്കുക തുടങ്ങിയ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് ഹോസ്‌പൈപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. താപനിലയില്‍ റെക്കോര്‍ഡിട്ട് കടന്നുപോയ മൂന്ന് ഉഷ്ണതരംഗങ്ങള്‍ ഇംഗ്ലണ്ടിലെയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions