യു.കെ.വാര്‍ത്തകള്‍

പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. എന്നാല്‍ ഹോം സെക്രട്ടറിയുടെ നയങ്ങള്‍ക്കെതിരെ ലേബര്‍ എംപിമാര്‍ തന്നെ രംഗത്തുവന്നു. യുഎസിലെ ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ പിന്തുടരുന്നുവെന്നാണ് എംപിമാരുടെ ആരോപണം. എന്നാല്‍ എത്രയൊക്കെ എതിര്‍പ്പ് ഉയര്‍ന്നാലും പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ ഷബാന മഹ്മൂദ് യുകെയുടെ പെര്‍മനന്റ് അഭയാര്‍ത്ഥി പദവി അവസാനിപ്പിക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ സഹായം ആവശ്യമില്ലാത്ത അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് ഇനി ഇത് കിട്ടില്ലെന്ന് മാത്രമല്ല, നിയമം തെറ്റിച്ചാലും വരിക്ക് പുറത്താകും. അഭയാര്‍ത്ഥി അപേക്ഷ തള്ളിയ 150 കുടുംബങ്ങള്‍ക്ക് മടങ്ങിപ്പോകാന്‍ 40,000 പൗണ്ട് വീതം നല്‍കാനുള്ള പൈലറ്റ് സ്‌കീമും പ്രഖ്യാപനത്തിലുണ്ട്. ഈ കുടുംബങ്ങളെ ബന്ധപ്പെട്ടതായും ഏഴ് ദിവസത്തില്‍ തീരുമാനം അറിയിക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും മഹ്മൂദ് അറിയിച്ചു.

More »

യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
ഇറാന്‍ യുദ്ധം മുന്നോട്ടുപോകുമ്പോള്‍ യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍.എച്ച്എസ്ബിസി യുകെ ഉള്‍പ്പെടെ പ്രധാന വായ്പാ സ്ഥാപനങ്ങള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതോടെ യുകെയിലെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ വീണ്ടും സമ്മര്‍ദം വര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ ചില മോര്‍ട്ട്‌ഗേജ് ഓഫറുകളുടെ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് എച്ച്എസ്ബിസി അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവര്‍, വീട് മാറ്റുന്നവര്‍, റീ-മോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍, ബൈ-ടു-ലെറ്റ് ഉടമകള്‍ എന്നിവര്‍ക്ക് ഇത് തിരിച്ചടിയാകും. അതേസമയം കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും തിങ്കളാഴ്ച മുതല്‍ ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പം നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയും സമാനമായ പാതയിലാണ്. വായ്പാ നിരക്കുകളില്‍

More »

യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പ്രകൃതിവാതക വില ഉയരുമെന്നതിനാല്‍ എനര്‍ജി പ്രൈസ് ക്യാപ് 160 പൗണ്ടോളം ഉയരുമെന്ന് റിപ്പോര്‍ട്ട്. വൈദ്യുതിയും പ്രകൃതി വാതകവും ഉപയോഗിക്കുന്ന ഒരു ശരാശരി കുടുംബത്തിന് 1801 പൗണ്ട് എനര്‍ജി ബില്ലായി നല്‍കേണ്ടി വരുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് പറയുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രൈസ് ക്യാപ്പിലായിരിക്കും ഈ വര്‍ധനവ്. ഏപ്രിലിലെ പ്രൈസ് ക്യാപ്പിനെക്കാള്‍ 160 പൗണ്ട് വര്‍ധനവാണിത്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജമേഖല ഏതാണ്ട് അടച്ചു പൂട്ടേണ്ട അവസ്ഥ വന്നത് ആശങ്കപ്പെടുത്തുന്നതാണ്. ദ്രവീകൃത പ്രകൃതിവാതക വിതരണത്തില്‍ അഞ്ചിലൊന്നും ഖത്തറാണ് ചെയ്യുന്നത്. അമേരിക്കക്ക് തൊട്ടുപുറകിലായി ലോകത്തിലെ രണ്ടാമത്തെ വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍ എന്‍ ജി) വിതരണക്കാരായ ഖത്തറില്‍ ഇതിന് വില വര്‍ധിക്കുന്നതോടെ ബ്രിട്ടനിലേക്കുള്ള

More »

ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
ചൈനയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തില്‍ മൂന്ന് പേരെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തു. 39, 43, 68 വയസ്സുള്ള പുരുഷന്മാരെയാണ് നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം വിദേശ രഹസ്യാന്വേഷണ ഏജന്‍സിയെ സഹായിച്ചെന്ന കുറ്റത്തില്‍ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ സ്‌കോട്ടിഷ് ലേബര്‍ എംപി ജോനി റീഡിയുടെ പങ്കാളിയായ ഡേവിഡ് ടെയ്‌ലര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലണ്ടന്‍, വെയില്‍സ്, സ്കോട്ട്‌ ലന്‍ഡിലെ ഈസ്റ്റ് കില്ബ്രൈഡ് എന്നിവിടങ്ങളിലായി വസതികളില്‍ വ്യാപക പരിശോധനയും നടത്തി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കൗണ്ടര്‍ ടെററിസം അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും ഉള്‍പ്പെടെ പ്രധാന തെളിവുകള്‍ ശേഖരിച്ചുവരികയാണ്. മൂന്ന് പേരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്; വിശദമായ ചോദ്യം ചെയ്യല്‍

More »

സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
മൃതദേഹം സംസ്‌കരിക്കുന്നതിന് നൂതന മാര്‍ഗവുമായി സ്‌കോട്ട്‌ലന്‍ഡ് . വെറും രണ്ട് മണിക്കൂറിനുള്ളില്‍ മൃതദേഹം ജലചക്രത്തിന്റെ ഭാഗമാകുന്ന രീതിയാണ് 2026 വേനല്‍ക്കാലം മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ശാസ്ത്രീയമായി ആല്‍ക്കലൈന്‍ ഹൈഡ്രോളിസിസ് എന്നറിയപ്പെടുന്ന ഈ ജലസംസ്‌കാര രീതി, പരമ്പരാഗത ശ്മശാനങ്ങളില്‍ പ്രകൃതി വാതകം വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ ബദലായി കണക്കാക്കപ്പെടുന്നു. മൃതശരീരം പട്ടോ കമ്പിളിയോ പൊതിഞ്ഞ് ഉയര്‍ന്ന മര്‍ദ്ദമുള്ള സ്റ്റീല്‍ ചേമ്പറില്‍ വെക്കുന്നു. 95% വെള്ളവും 5% പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് പോലുള്ള ആല്‍ക്കലൈന്‍ രാസവസ്തുക്കളും ചേര്‍ന്ന മിശ്രിതം 150 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ചേംബറിലേക്ക് നിറയ്ക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം മൃദുവായ അസ്ഥികളും ദ്രാവകവുമായി മാറും. ദ്രാവകം ശുദ്ധീകരിച്ച് മലിനജലമായി ഒഴുക്കുകയും, അവശേഷിക്കുന്ന അസ്ഥികള്‍ ഉണക്കി

More »

യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
ഫെബ്രുവരിയില്‍ യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ വന്‍ കുതിച്ചുചാട്ടം. ഇറാനെതിരെ ഇസ്രയേലും, അമേരിക്കയും യുദ്ധം ആരംഭിക്കുന്നതിന് മുന്‍പാണ് ഈ വര്‍ധനവെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി അതിലും മോശമായിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടുപോകുമെന്ന ആശങ്ക വളരുകയാണ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കുകയും, യുകെയില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യത മങ്ങുകയും ചെയ്യും. രാജ്യത്തെ കുടുംബങ്ങളെ സംബന്ധിച്ച് ബജറ്റിന് തീപിടിക്കുന്ന സ്ഥിതിയാണ്. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് സ്ഥിതി ഒട്ടും ആശ്വാസം നല്‍കുന്നില്ല. ഫെബ്രുവരി 22 വരെ നാല് ആഴ്ചകളില്‍ ഗ്രോസറി പ്രൈസ് ഇന്‍ഫ്‌ളേഷന്‍ 4.3 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ജനുവരിയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് ഈ തിരിച്ചുകയറ്റം. മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടാല്‍ ഓയില്‍, ഗ്യാസ് വിതരണത്തെ ബാധിക്കുമെന്ന് യൂറോപ്യന്‍

More »

യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും മധ്യപൂര്‍വേഷ്യന്‍ പ്രതിസന്ധി മൂലം യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത ആഘാതം ഉണ്ടാകും എന്ന ആശങ്കയില്‍ ചാന്‍സലര്‍. യുദ്ധം മൂലം എണ്ണ വില ഉരുകയാണ്. യുകെയില്‍ സാമ്പത്തിക പ്രതിസന്ധി ഉയരാന്‍ സാധ്യതയുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു. ഇതിനുപുറമേ ട്രംപിനോട് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ സഹകരിച്ചില്ലെങ്കില്‍ താരിഫ് പ്രതിസന്ധിയുമുണ്ടാകും. നിലവില്‍ ഒരു വ്യാപാര പ്രതിസന്ധി താങ്ങാന്‍ ബ്രിട്ടനാകില്ല. നികുതി വര്‍ധിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഒരുക്കാനുള്ള റേച്ചല്‍ റീവ്‌സിന്റെ ശ്രമത്തിന് വന്‍ വിമര്‍ശനമാണ് ഉയരുന്നത്. എങ്കില്‍ പോലും കടുത്ത നിലപാടുകളാണ് ബജറ്റില്‍ കൊണ്ടുവന്നത്. ഇപ്പോഴിതാ പണപ്പെരുപ്പം കൂടുന്നതും തൊഴിലില്ലായ്മ വര്‍ധിക്കുന്നതുമെല്ലാം തിരിച്ചടിയാണ്

More »

ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
ബര്‍മിംഗ്ഹാം : ബ്രിഡ്ജ് റോഡ് പ്രദേശത്ത് പ്രൈമറി സ്കൂളിന് സമീപം നടന്ന കത്തി ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു . കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന വിവരത്തെ തുടര്‍ന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസും ആയുധധാരികളായ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അടിയന്തിര സേവനസംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു . ഇരുപത് വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 32 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് പൊലീസ് പറഞ്ഞു . സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വിശദമായ പരിശോധന പുരോഗമിക്കുകയാണെന്നും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായും പൊലീസ്

More »

ഗര്‍ഭിണിയായിരിക്കെ വര്‍ക്ക് ഫ്രം ഹോം ചെയ്തതിന് പിരിച്ചുവിട്ട യുവതിക്ക് 70,000 പൗണ്ട് നഷ്ടപരിഹാരം
ഗര്‍ഭിണിയായിരുന്ന വേളയിലെ അസ്വസ്ഥകള്‍ മൂലം വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉപയോഗിച്ചതിന് പിരിച്ചു വിടപ്പെട്ട യുവതിക്ക് 70,000 പൗണ്ട് നഷ്ടപരിഹാരം. വീഡിയോ എഡിറ്ററെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനെതിരെ കൈല ഫാര്‍മര്‍ എന്ന യുവതി നല്‍കിയ കേസില്‍ 70,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ ആണ് ഉത്തരവിട്ടത്. ഒരു വീഡിയോ പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കൈല ഫാര്‍മര്‍, താന്‍ ഗര്‍ഭിണിയാണെന്നും, അതിന്റെ ഭാഗമായി കൂടെക്കൂടെ ഛര്‍ദ്ദിയും ഓക്കാനവുമൊക്കെ ഉണ്ടാകുന്നതിനാല്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും കമ്പനിയെ അറിയിച്ചിരുന്നു. മാത്രമല്ല, ഇത് സാക്ഷ്യപ്പെടുത്തുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കമ്പനിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, നേരത്തേ തന്നെ, മറ്റേണിറ്റി ലീവ് എന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് വാദിച്ചിരുന്ന കമ്പനി മാനേജര്‍ ഹാരി പില്‍ ഈ അവസരം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions