യു.കെ.വാര്‍ത്തകള്‍

2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
യുകെയില്‍ പുതിയ തലമുറയെ പുകവലി നിയന്ത്രണത്തിലൂടെ രക്ഷിക്കാന്‍ എംപിമാര്‍. ടുബാക്കോ ആന്‍ഡ് വേപ്‌സ് ബില്ല് പാര്‍ലമെന്റില്‍ അംഗീകരിച്ചു. പുകവലി പൂര്‍ണമായും ഇല്ലാതാക്കാനുള്ള ചരിത്രപരമായ കാല്‍വെയ്പ്പായി ഇതിനെ വിലയിരുത്തുന്നു. 2009 ജനുവരി 1ന് ശേഷം ജനിച്ചവര്‍ക്ക് ജീവിതകാലം മുഴുവന്‍ സിഗരറ്റ് വാങ്ങാന്‍ വിലക്ക് വരുന്നു. ഇതിലൂടെ സ്‌മോക്ക് ഫ്രീ ജനറേഷന്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിയമം പ്രാബല്യത്തില്‍ വരാന്‍ ഇനി രാജകീയ അനുമതി മാത്രം ബാക്കി പ്രതിരോധം ചികിത്സയേക്കാള്‍ മികച്ചതാണ്. ഇതു ചരിത്രപരമായ നിമിഷമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒരു തലമുറയുടെ പൊതുജനാരോഗ്യത്തിനുള്ള ഇടപെടലാണിത്. രാജ്യത്തിന്റെ ആരോഗ്യം തന്നെ മാറ്റുന്ന തീരുമാനം. പുതിയ തലമുറയില്‍ പുകവലി ശീലം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യുകെയിലെ പ്രധാനമായ തടയാവുന്ന മരണകാരണങ്ങളില്‍ ഒന്നാണ് പുകവലി. നിരവധി ജീവന്‍ രക്ഷിക്കാന്‍ ഒരുപിടി മുമ്പേ

More »

സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
ബ്രിട്ടനില്‍ ഉയര്‍ന്നുവരുന്ന ജീവിതച്ചെലവും സാമ്പത്തിക പ്രതിസന്ധിയും കാരണം യുവ ജനത സ്വന്തം വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിക്കുന്നു. ജീവിത ചെലവ് പ്രതിസന്ധി നേരിടാന്‍ കഴിയാത്തതു മൂലം നിരവധി യുവാക്കള്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ ജീവിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാടക നിരക്കുകളുടെ വര്‍ധന, വീട്ടുചെലവുകള്‍ ഉയര്‍ന്നത്, സ്ഥിരതയില്ലാത്ത വരുമാനം എന്നിവയാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണങ്ങള്‍. പഠനങ്ങള്‍ പ്രകാരം, യുവാക്കളില്‍ വലിയൊരു വിഭാഗം ചെലവ് കുറയ്ക്കാനും ഭാവിക്കായി പണം സമ്പാദിക്കാനും മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഒരു പ്രവണതയായി മാറുകയാണ്. ഏകദേശം 66% യുവാക്കള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതാണ് ഗുണകരമെന്ന് വിലയിരുത്തുന്നു. 77% പേര്‍ ഉയര്‍ന്ന ബില്ലുകള്‍, 71% പേര്‍ ഉയര്‍ന്ന വാടക, 65% പേര്‍ കുറഞ്ഞ വരുമാനം എന്നിവയാണ് പ്രധാന കാരണമായി പറയുന്നത്.പലരും

More »

ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബ്രിട്ടനില്‍ ഇറാന്‍ യുദ്ധം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നു. രാജ്യത്തു 2027 പകുതിയോടെ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. ഇറാനിലെ യുഎസ്-ഇസ്രയേല്‍ യുദ്ധം ബിസിനസ്സ് ആത്മവിശ്വാസം തകര്‍ക്കുന്നതിനിടെയാണ് ഈ സ്ഥിതി. സാമ്പത്തിക പ്രതിസന്ധിയിലേക്ക് ചുവടുവെയ്ക്കുമെന്ന ആശങ്കകള്‍ക്കിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബാങ്ക് മേധാവികളെ വിളിച്ചുകൂട്ടിയിരുന്നു. ഇതിനിടെയാണ് ഉന്നത അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ യുകെ നേരിടുന്ന സാമ്പത്തിക ഭീഷണി സംബന്ധിച്ച് രണ്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടും, പ്രദേശത്തെ അയല്‍ക്കാര്‍ക്ക് നേരെ അക്രമം നടത്തിയും ഇറാന്‍ തിരിച്ചടിക്കുമ്പോള്‍ എണ്ണ, ഗ്യാസ് വില കുതിച്ചുയരുകയാണ്. ഇത് കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇവൈ ഐറ്റം ക്ലബ്

More »

പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
പുതിയ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്റ്റ് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ വാടകക്കാരെ തിടുക്കപ്പെട്ട് ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ പല വീട്ടുടമകളും. ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്നതാണ് പുതിയ നിയമം. പുതിയ നിയമ പ്രകാരം വീട്ടുടമസ്ഥര്‍ക്ക് വാടകക്കാരെ മതിയായ കാരണമില്ലാതെ ഒഴിപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല, ഒരു നിശ്ചിത കാലാവധിയിലേക്ക് കരാര്‍ ഉണ്ടാക്കാനും കഴിയില്ല. രണ്ട് മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി വാടകക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകാന്‍ സാധിക്കും. അതിനുപുറമെ, വീടിന്റെ ശോചനീയാവസ്ഥ, അന്യായമായ വാടക വര്‍ധിപ്പിക്കല്‍ എന്നിവയെയൊക്കെ ഭയം കൂടാതെ ചോദ്യം ചെയ്യാനുള്ള അവകാശവും വാടകക്കാര്‍ക്ക് ലഭിക്കും. ആറ് മാസം മുന്‍പ് ഈ നിയമത്തിന്റെ രാജാവ് അംഗീകാരം നല്‍കിയപ്പോള്‍ തന്നെ ഇംഗ്ലണ്ടിലെ വാടകക്കാരില്‍ 11 ശതമാനത്തോളം പേരെ ഒഴിപ്പിക്കുകയോ ഒഴിപ്പിക്കാനുള്ള നോട്ടീസ്

More »

ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
ബ്രിട്ടനില്‍ കുട്ടികള്‍ കത്തിയാക്രമണത്തിന് ഇരകളാകുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുംവിധം കൂടുന്നു. പ്രതികളും കൗമാരക്കാരാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഓരോ മാസവും ഇംഗ്ലണ്ടില്‍ മൂന്ന് കുട്ടികളെങ്കിലും കുത്തേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇരകളുടെ ശരാശരി പ്രായം കേവലം 14 വയസാണെന്ന് ഞെട്ടിക്കുന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 17 വയസിനും, അതിന് താഴേക്കും പ്രായമുള്ളവര്‍ക്കിടയില്‍ ഗുരുതരമായ കത്തിക്കുത്ത് സംഭവങ്ങള്‍ ഉയരുന്നതായി ആശങ്കയുണ്ട്. 2019/20 വര്‍ഷം ഇത്തരം സംഭവങ്ങളില്‍ 21 മരണങ്ങള്‍ നടന്നപ്പോള്‍ 2023/24 വര്‍ഷത്തില്‍ ഇത് 36 ആയാണ് ഉയര്‍ന്നത്. ഒറ്റക്കുത്തിന് മരണത്തിലേക്ക് നയിക്കപ്പെട്ടവരാണ് ഇരകളില്‍ ഭൂരിഭാഗവും. ഇരകള്‍ പലരും അധികൃതര്‍ക്ക് മുന്‍പ് അറിവുള്ളവരുമായിരുന്നു. കത്തി ആക്രമണങ്ങള്‍ സുപ്രധാന അപകടമാണ് സൃഷ്ടിക്കുന്നതെന്ന് പഠനങ്ങള്‍ വിശദീകരിക്കുന്നു. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളെ

More »

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിയമം വഴി കര്‍ശനമായി ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപനം. തങ്ങളുടെ മുന്‍ നിലപാട് തിരുത്തിയാണ് ലേബര്‍ ഈ വഴിക്ക് നീങ്ങുന്നത്. ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്‍ ഭേദഗതി വഴിയാണ് നിലവില്‍ സ്‌കൂളുകലിലെ മൊബൈല്‍ നിരോധന നിര്‍ദ്ദേശം നിര്‍ബന്ധിതമാക്കുന്നത്. സ്‌കൂള്‍ ദിനം പൂര്‍ണ്ണമായും ഫോണ്‍ രഹിതമായിരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചേഴ്‌സിന് കത്തയച്ചിരുന്നു. നേരത്തെ നല്‍കിയ സ്‌കൂള്‍ നിര്‍ദ്ദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം നിര്‍ബന്ധമായിരുന്നില്ല. ഇത് നിര്‍ബന്ധമാക്കണമെന്ന് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്‌യുഡബ്യുടി പ്രഖ്യാപിച്ചിരുന്നു. ഹെഡ്ടീച്ചര്‍മാര്‍ പങ്കുവെച്ച ആശങ്കകള്‍ കേട്ടതിന് ശേഷമാണ് സ്‌കൂളിലെ ഫോണ്‍ നിരോധനത്തിന് നടപടി

More »

മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
ബ്രിട്ടനില്‍ മെയ് മാസത്തില്‍ അനുഭവപ്പെടുക തികച്ചും അസാധാരണമായ കാലാവസ്ഥ. ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മെയ് 1 വൈകിട്ടോടെയാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച്ച എത്തുക. സ്‌കോട്ട്‌ലാന്‍ഡിന്റെ വിദൂര ഉത്തരമേഖലയില്‍ ആയിരിക്കും മഞ്ഞുവീഴ്ച്ച ആരംഭിക്കുക. പിന്നീട് അത് തെക്ക് ദിശയിലേക്ക് വ്യാപിച്ച് ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരപ്രദേശങ്ങള്‍ വരെയെത്തും. സ്‌കോട്ട്‌ലാന്‍ഡിലും, വടക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും മെയ് 1 വൈകിട്ട് 6 മണിയോടെ മഞ്ഞുവീഴ്ച്ച ആരംഭിക്കും എന്നാണ് ഇ സി എം ഡബ്ല്യു എഫ് കാലാവസ്ഥാ ഭൂപടം നല്‍കുന്ന സൂചന. അബെര്‍ഡീന്‍, ഡണ്ഡീ, ന്യൂകാസില്‍ എന്നിവയായിരിക്കും മഞ്ഞുവീഴ്ച്ച ആദ്യമായി അനുഭവപ്പെടുന്ന നഗരങ്ങള്‍. പിന്നീടത് തെക്ക് ദിശയിലേക്ക് വ്യാപിക്കും. മെയ് 2 വൈകിട്ട് 6 മണിയോടെ മഞ്ഞ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെക്കും വെയില്‍സിന്റെ

More »

ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ കെന്റണ്‍ യുണൈറ്റഡ് സിനഗോഗ് ലക്ഷ്യമാക്കി നടന്ന തീവെപ്പ് അക്രമവുമായി ബന്ധപ്പെട്ട് 17 വയസുകാരനെയും 19 വയസുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഷാഫ്റ്റ്സ്ബറി അവന്യൂവിലുള്ള സിനഗോഗിന്റെ ജനാലയിലൂടെ പെട്രോള്‍ നിറച്ച കുപ്പി എറിഞ്ഞതായി മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. തീപിടിത്തം പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായെങ്കിലും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ സിനഗോഗില്‍ ആരും ഇല്ലാത്തതിനാല്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് സുരക്ഷാ പരിശോധന ശക്തമാക്കിയതായും സമീപ പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം വര്‍ധിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടനില്‍ യഹൂദ ബന്ധമുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന ആറു സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്

More »

എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ ഇന്നും മരവിച്ച മനസുമായി കഴിയുകയാണ്. എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് ഇന്ത്യന്‍ വംശജനായ ഒരേയൊരു യുകെ പൗരനാണ്. ഇപ്പോഴിതാ ഭാര്യയും, കുഞ്ഞും എയര്‍ ഇന്ത്യ അപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടിയിട്ടില്ലാത്ത ഒരു പിതാവ് ഇപ്പോള്‍ യുകെയില്‍ നിന്നും നാടുകടത്തില്‍ നേരിടുകയാണ്. 27 കാരനായ മുഹമ്മദ് സെത്വാലയാണ് നാടുകടത്തില്‍ നേരിടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സാഡികബാനു ടപേലിവാല, രണ്ട് വയസ്സുള്ള മകള്‍ ഫാത്തിമ എന്നിവരാണ് മറ്റ് 260 പേര്‍ക്കൊപ്പം ജൂണില്‍ നടന്ന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. നാല് വര്‍ഷക്കാലമായി യുകെയില്‍ കഴിഞ്ഞുവരുന്ന മുഹമ്മദ് സെത്വാലയെ നാടുകടത്താനുള്ള നടപടികളിലാണ് അധികൃതര്‍. ഭാര്യയെയും, മകളെയും വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനായി ഷിഫ്റ്റ് നേരത്തെ പൂര്‍ത്തിയാക്കി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions